ന്യൂഡൽഹി: തെരഞ്ഞെടുപ്പു സമയത്ത് രാഷ്ട്രീയ പാർട്ടികൾ നൽകുന്ന വാഗ്ദാനങ്ങൾ വിലക്കാനാകില്ലെന്ന് സുപ്രീംകോടതി. ക്ഷേമ പദ്ധതികളെ സൗജന്യ പദ്ധതികളായി കാണാൻ കഴിയില്ല. എന്താണ് സൗജന്യം എന്നതിലൂടെ അർഥമാക്കുന്നതെന്ന് നിർവചിക്കണമെന്നും കോടതി വ്യക്തമാക്കി.
രാഷ്ട്രീയ പാർട്ടികൾ തെരഞ്ഞെടുപ്പ് സമയത്ത് സൗജന്യ വാഗ്ദാനങ്ങൾ നൽകുന്നുവെന്ന് ആരോപിച്ച് ബിജെപി നേതാവ് അശ്വനി കുമാർ ഉപാധ്യായ നൽകിയ ഹർജിയിലാണ് സുപ്രീംകോടതി ചീഫ് ജസ്റ്റീസ് എൻ.വി രമണ അധ്യക്ഷനായ ബെഞ്ചിന്റെ നിരീക്ഷണം.
പൊതുപണം ചെലവഴിക്കുന്നതു ശരിയായ മാർഗത്തിലാണോ എന്ന വിഷയത്തിലാണ് കോടതിയുടെ ആശങ്കയെന്നും വ്യക്തമാക്കി. സൗജന്യ പദ്ധതികളുടെ പേരിൽ ഇലക്ട്രോണിക്സ് ഉപകരണങ്ങൾ ഉൾപ്പെടെ നൽകുന്നതിനെ ചോദ്യം ചെയ്ത കോടതി മഹാത്മാഗാന്ധി ഗ്രാമീണ തൊഴിൽ ഉറപ്പ് പദ്ധതിയാണ് ക്ഷേമ പദ്ധതിക്ക് ഉദാഹരണമായി ചൂണ്ടിക്കാട്ടിയത്.
തെരഞ്ഞെടുപ്പു വാഗ്ദാനങ്ങൾ വിലക്കാനാകില്ലെന്ന് സുപ്രീംകോടതി
01:17 AM Aug 18, 2022 | Deepika.com