ന്യൂഡൽഹി: ആസാദി കാ അമൃത് മഹോത്സവത്തിന്റെ ഭാഗമായി ഇന്ത്യയിലെ 70 നഗരങ്ങളിൽ സംഘടിപ്പിച്ച പഥേ ചലോ പരിപാടി സമാപിച്ചു. കഴിഞ്ഞ അഞ്ചിന് ആരംഭിച്ച പരിപാടി കേന്ദ്ര സാംസ്കാരിക മന്ത്രാലയമാണ് സംഘടിപ്പിച്ചത്.
തൽക്കത്തോര സ്റ്റേഡിയത്തിൽ നടന്ന ഫൈനലിൽ കേന്ദ്രമന്ത്രിമാരായ അനുരാഗ് താക്കൂർ, ജി. കിഷൻ റെഡ്ഡി, കേന്ദ്ര സാംസ്കാരിക വകുപ്പ് സെക്രട്ടറി ഗോവിന്ദ് മോഹൻ എന്നിവർ പങ്കെടുത്തു.
തങ്ങളുടെ സ്വപ്നങ്ങൾക്കായി കഠിനാധ്വാനം ചെയ്ത യുവാക്കൾ രാജ്യത്തെ പുതിയ ഉയരങ്ങളിലെത്തിക്കണമെന്ന് അനുരാഗ് താക്കൂർ പറഞ്ഞു. ദേശീയപതാക 130 കോടി ജനതയുടെ ഒരുമയേ സൂചിപ്പിക്കുന്നുവെന്നും എല്ലാവരും 13 മുതൽ 15 വരെ വീടുകളിൽ പതാക ഉയർത്തണമെന്നും മന്ത്രി കൂട്ടിച്ചേർത്തു.
നമ്മുടെ സ്വാതന്ത്ര്യം നിരവധിയാളുകളുടെ കഷ്ട്പ്പാടിന്റെയും ജീവത്യാഗത്തിന്റെയും ഫലമാണെന്നും രാജ്യത്തെ പൗരൻമാർ എല്ലാവരും ഹർ ഘർ തിരങ്ക ക്യാന്പയിനിൽ പങ്കാളികളാകണമെന്നും ജി. കിഷൻ റെഡ്ഡി പറഞ്ഞു. കേന്ദ്രമന്ത്രിമാർ ചൊല്ലിക്കൊടുത്ത ഹർ ഘർ തിരങ്ക പ്രതിജ്ഞ മത്സരാർഥികൾ ഏറ്റുചൊല്ലി.
“പഥേ ചലോ’’ സമാപിച്ചു
01:05 AM Aug 14, 2022 | Deepika.com