ഭോപ്പാൽ: ആശ്രമത്തിലെത്തിയ സ്ത്രീയെ പീഡിപ്പിച്ചെന്ന കേസിൽ മധ്യപ്രദേശിൽ ആൾദൈവം പിടിയിലായി. മിർച്ചി ബാബ എന്നു വിളിക്കുന്ന സ്വാമി വൈരാഗ്യാനന്ദ ഗിരിയെയാണു ഗ്വാളിയറിലെ ഹോട്ടലിൽനിന്ന് പോലീസ് അറസ്റ്റ് ചെയ്തത്.
കോടതിയിൽ ഹാജരാക്കിയ മിർച്ചി ബാബയെ 22 വരെ ജുഡീഷൽ കസ്റ്റഡിയിൽ റിമാൻഡ് ചെയ്തു. ജ്യൂസിൽ ലഹരിമരുന്നു കലക്കി നല്കി ബോധരഹിതയാക്കിയശേഷം മാനഭംഗപ്പെടുത്തിയെന്നാണു പരാതി. മധ്യപ്രദേശിലെ നിയമസഭാ, ലോക്സഭാ തെരഞ്ഞെടുപ്പുകളിൽ കോൺഗ്രസിനെ പിന്തുണച്ചയാളാണു ഗിരി.
കോൺഗ്രസ് നേതാവ് ദിഗ്വിജയ് സിംഗിന്റെ വിജയത്തിനായി മിർച്ചി ബാബ വിജയ യജ്ഞം നടത്തിയിരുന്നു.
പീഡനക്കേസിൽ ആൾദൈവം അറസ്റ്റിൽ
01:13 AM Aug 10, 2022 | Deepika.com