ന്യൂഡൽഹി: ഏക സിവിൽ കോഡിനും 1991ലെ ആരാധനാലയ നിയമം പിൻവലിക്കാനുമുള്ള സ്വകാര്യ ബില്ലുകൾ അവതരിപ്പിക്കുന്നതിൽനിന്ന് സിപിഎം എംപിമാരുടെ ഇടപെടലിനെത്തുടർന്ന് ബിജെപി എംപിമാർ പിന്മാറി.
രാജ്യത്തെ മതസൗഹാർദം തകർക്കാൻ ലക്ഷ്യംവച്ചുള്ള ഇത്തരം നിയമനിർമാണങ്ങൾ ഭരണഘടനയുടെ അടിസ്ഥാനതത്വങ്ങൾക്ക് എതിരാണെന്ന് എളമരം കരീം അടക്കമുള്ള രാജ്യസഭയിലെ സിപിഎം അംഗങ്ങൾ പറഞ്ഞു.
രാജസ്ഥാനിൽനിന്നുള്ള ബിജെപി എംപി ഡോ. കിറോഡി ലാൽ മീണയാണ് ഇന്ത്യയിൽ ഏക സിവിൽ കോഡ് നടപ്പിലാക്കാനുള്ള കമ്മിറ്റിക്കായി നിയമനിർമാണം നടത്താൻ സ്വകാര്യബില്ല് കൊണ്ടുവന്നത്.
ആരാധനാലയങ്ങൾ മാറ്റം കൂടാതെ സംരക്ഷിക്കാനുള്ള 1991ലെ നിയമം പിൻവലിക്കാനുള്ള സ്വകാര്യ ബിൽ അവതരിപ്പിക്കാൻ ശ്രമിച്ചത് ബിജെപി എംപി ഹർനാഥ് സിംഗ് യാദവാണ്.
ഈ സ്വകാര്യ ബില്ലുകൾ അവതരിപ്പിക്കാൻ അനുമതി നൽകരുതെന്ന് രാജ്യസഭാധ്യക്ഷൻ വെങ്കയ്യ നായിഡുവിനോട് ചട്ടം 67 പ്രകാരം സിപിഎം രാജ്യസഭാ കക്ഷി നേതാവ് എളമരം കരീം, ഉപനേതാവ് ബികാഷ് രഞ്ജൻ ഭട്ടാചാര്യ, വിപ്പ് ഡോ. വി. ശിവദാസൻ, ജോണ് ബ്രിട്ടാസ്, എ.എ. റഹീം എന്നിവർ രേഖാമൂലം ആവശ്യപ്പെട്ടിരുന്നു.
സിപിഎമ്മിന്റെ ഇടപെടലിൽ ബിജെപി എംപിമാർ പിന്മാറി
02:32 AM Aug 06, 2022 | Deepika.com