ന്യൂഡൽഹി: ഇന്ത്യ തദ്ദേശീയമായി വികസിപ്പിച്ചെടുത്ത ലഘുയുദ്ധ വിമാനം തേജസ് വാങ്ങാൻ മലേഷ്യ താത്പര്യമറിയിച്ചു. പഴയ യുദ്ധവിമാനങ്ങൾക്കു പകരം തേജസ് വാങ്ങാൻ മലേഷ്യ താത്പര്യപ്പെട്ടെന്നും ഇരുരാജ്യങ്ങളും ഇതു സംബന്ധിച്ച് ചർച്ച നടത്തുന്നതായും അടുത്ത വൃത്തങ്ങൾ അറിയിച്ചു.
ചൈനയുടെ ജെഎഫ്-17 ജെറ്റ്, ദക്ഷിണ കൊറിയയുടെ എഫ്എ-50, റഷ്യയുടെ മിഗ്-35 എന്നിവയോടാണു തേജസ് മത്സരിക്കുന്നതെന്നു ഹിന്ദുസ്ഥാൻ എയറോനോട്ടിക്സ് ലിമിറ്റഡ് ചെയർമാൻ ആർ. മാധവൻ പറഞ്ഞു. വിമാനത്തിന്റെ അറ്റകുറ്റപ്പണിയും പൂർണമായ കേടുപാടു നീക്കലും ചെയ്തു കൊടുക്കുമെന്നാണു വ്യവസ്ഥ. റഷ്യൻ നിർമിത മിഗ്-29 യുദ്ധവിമാനത്തിനു പകരക്കാരനായാണു മലേഷ്യ തേജസിനെ വാങ്ങുന്നത്. ചെറുയുദ്ധവിമാനങ്ങളുടെ ഗണത്തിൽ തേജസിനുള്ള പ്രത്യേകതകൾ മറ്റൊന്നിനും അവകാശപ്പെടാനില്ലെന്ന് ആർ. മാധവൻ പറഞ്ഞു.
തേജസ് വാങ്ങാൻ മലേഷ്യക്കു താത്പര്യം
01:19 AM Jul 04, 2022 | Deepika.com