ന്യൂഡൽഹി: കുഞ്ഞുങ്ങളെ ദത്തെടുക്കാനായി രാജ്യത്തു വർഷങ്ങളായി പ്രതീക്ഷയോടെ കാത്തിരിക്കുന്നത് പതിനായിരങ്ങൾ. മൂന്നുവർഷത്തിനിടെ ദത്തെടുക്കുന്നതിനുള്ള നടപടിക്രമങ്ങളെല്ലാം പൂർത്തിയാക്കിയത് 16,000 ത്തോളം ആളുകളാണ്.
ദത്തിനു നിയമപരമായ അനുമതി ലഭിക്കുന്ന കുട്ടികളുടെ ദൗർലഭ്യമാണ് ആവശ്യക്കാരുടെ കാത്തിരിപ്പ് വർധിപ്പിക്കുന്നത്. നടപടിക്രമങ്ങളെല്ലാം പൂർത്തായാക്കിയ 28,501 പേരാണ് രാജ്യത്തുള്ളതെന്നും സെൻട്രൽ അഡോപ്ഷൻ റിസോഴ്സ് അഥോറിറ്റി പറയുന്നു. ഇതിൽ 16,155 പേർക്കു മൂന്നുവർഷം മുന്പേ നിയമപരമായ അനുമതികൾ ലഭിച്ചു. ജൂൺ 28 വരെയുള്ള കണക്കനുസരിച്ച് 3,596 കുട്ടികൾക്കാണ് ദത്തിനുള്ള നിയമപരമായ അനുമതിയുള്ളത്.
ദത്തെടുക്കാൻ കാത്തുനിൽക്കുന്നതു പതിനായിരങ്ങൾ
01:19 AM Jul 04, 2022 | Deepika.com