ശ്രീനഗർ: ജമ്മു കാഷ്മീരിൽ വർഷവും ഭീകരപ്രവർത്തനത്തിനു ചേരുന്ന യുവാക്കളിൽ 64 ശതമാനം പേരും അതേ വർഷം കൊല്ലപ്പെടുന്നതായി സുരക്ഷാസൈന്യം അറിയിച്ചു.
രഹസ്യവിവരത്തിന്റെ അടിസ്ഥാനത്തിൽ, കഴിഞ്ഞ അഞ്ചുമാസമായി ശക്തമായ ഭീകരവിരുദ്ധ പ്രവർത്തനമാണു കാഷ്മീരിൽ നടന്നുവരുന്നത്. തെക്കൻ കാഷ്മീരിൽ ഇടയ്ക്കു ചില പ്രശ്നങ്ങൾ സംഭവിക്കുന്നുണ്ട്. മേയ് 31 വരെ ഭീകരസംഘനയിലേക്ക് പുതുതായി എത്തിയവരിൽ 64.1 ശതമാനം പേരും കൊല്ലപ്പെട്ടതായി കണക്കുകൾ സൂചിപ്പിക്കുന്നതായി സുരക്ഷാ സൈന്യം അറിയിച്ചു.
പുതിയ ഭീകരരിൽ 64 ശതമാനവും ആദ്യവർഷം കൊല്ലപ്പെടുന്നു
01:19 AM Jul 04, 2022 | Deepika.com