ഗോധ്ര: ഗുജറാത്ത് കലാപത്തിനു വഴിമരുന്നിട്ട ഗോധ്ര ട്രെയിന്‍കത്തിക്കല്‍ കേസില്‍ ഒരു പ്രതിക്കൂകൂടി ജീവപര്യന്തം ശിക്ഷ. കഴിഞ്ഞവര്‍ഷം ഫെബ്രുവരിയില്‍ അറസ്റ്റിലായ റാഫിക് ഭാതുക്കിനാണ് ഗോധ്ര അഡീഷല്‍ സെഷന്‍സ് ജഡ്ജി ശിക്ഷ വിധിച്ചത്.
2002 ഫെബ്രുവരി 27 ന് അയോധ്യയില്‍ നിന്ന് വരികയായിരുന്ന ട്രെയിനു തീകൊളുത്തിയ സംഘത്തിൽ ഇയാളും ഉണ്ടായിരുന്നു. 59 കര്‍സേവകരാണ് അന്ന് വെന്തുമരിച്ചത്. ഇതേത്തുടര്‍ന്ന് ആളിക്കത്തിയ വര്‍ഗീയകലാപത്തില്‍ 1,200 ലേറെ ആളുകൾ കൊല്ലപ്പെട്ടു, ഭൂരിഭാഗവും ന്യൂനപക്ഷവിഭാഗത്തില്‍പ്പെട്ടവർ.
പ്രതിയാക്കപ്പെട്ടതോടെ ഗോധ്രയില്‍നിന്ന് രക്ഷപ്പെട്ട റാഫിക് പലയിടങ്ങളിലായി ഒളിവില്‍ക്കഴിഞ്ഞശേഷം ഗോധ്രയില്‍ തിരിച്ചെത്തിയപ്പോഴാണ് അറസ്റ്റ്. കേസിലെ 31 പ്രതികള്‍ക്ക് പ്രത്യേക കോടതി 2011 മാര്‍ച്ച് ഒന്നിന് ശിക്ഷവിധിച്ചിരുന്നു. 11 പേര്‍ക്ക് വധശിക്ഷയും 20 പേര്‍ക്ക് ജീവപര്യന്തവും. 2017 ല്‍ 11 പ്രതികളുടെ വധശിക്ഷ ഗുജറാത്ത് ഹൈക്കോടതി ജീവപര്യന്തമാക്കി. എന്നാൽ, മറ്റു പ്രതികളുടെ ശിക്ഷ ശരിവയ്ക്കുകയും ചെയ്തു.
ഗോധ്ര ട്രെയിന്‍ കത്തിക്കല്‍ കേസ്: ഒരു പ്രതിക്കുകൂടി ജീവപര്യന്തം
01:19 AM Jul 04, 2022 | Deepika.com