ന്യൂഡൽഹി: മുകേഷ് അംബാനിക്കും കുടുംബത്തിനും സുരക്ഷ നൽകിയതിനെതിരായ ഹർജിയിൽ കേന്ദ്ര ആഭ്യന്തര മന്ത്രാലയം ഉദ്യോഗസ്ഥരെ വിളിച്ചു വരുത്താനുള്ള ത്രിപുര ഹൈക്കോടതി നടപടി സുപ്രീംകോടതി ഇടക്കാലത്തേക്കു സ്റ്റേ ചെയ്തു.
ഒരു ആക്ടിവിസ്റ്റ് നൽകിയ പൊതു താത്പര്യ ഹർജിയുടെ അടിസ്ഥാനത്തിലായിരുന്നു ത്രിപുര ഹൈക്കോടതി നടപടി. എന്നാൽ, ഒരു കുടുംബത്തിന് സുരക്ഷ നൽകുന്നതു പൊതുതാത്പര്യത്തിന്റെ പരിധിയിൽ വരുന്ന വിഷയമല്ലെന്നായിരുന്നു കേന്ദ്രത്തിന്റെ വാദം.
ചൊവ്വാഴ്ച ഹാജരാകാനായിരുന്നു ഹൈക്കോടതി ആഭ്യന്തര മന്ത്രാലയം ഉദ്യോഗസ്ഥരോട് ആവശ്യപ്പെട്ടിരുന്നത്. എന്നാൽ, ജഡ്ജിമാർ ഇല്ലാത്തതിനാൽ കേസ് പരിഗണിച്ചില്ലെന്ന് കേന്ദ്രം സുപ്രീംകോടതിയിൽ വ്യക്തമാക്കി.
മുകേഷ് അംബാനിക്ക് സെഡ് പ്ലസും ഭാര്യ നിത അംബാനിക്ക് വൈ പ്ലസും സുരക്ഷ നൽകുന്നതിന് അവർ പണം നൽകുന്നുണ്ടെന്ന് കേന്ദ്രം നേരത്തേ ഹൈക്കോടതിയിൽ വ്യക്തമാക്കിയിരുന്നു.
മുകേഷ് അംബാനിക്കും കുടുംബത്തിനും സുരക്ഷ: ത്രിപുര ഹൈക്കോടതിയുടെ നടപടി സ്റ്റേ ചെയ്തു
01:56 AM Jun 30, 2022 | Deepika.com