ന്യൂഡൽഹി: ഒറ്റത്തവണ ഉപയോഗിക്കുന്ന പ്ലാസ്റ്റിക് ഉത്പന്നങ്ങൾക്കുള്ള നിരോധനം ജൂലൈ ഒന്നിനു നിലവിൽ വരും. ഇത്തരം പ്ലാസ്റ്റിക് ഉത്പന്നങ്ങളിൽനിന്നു ബദൽ മാർഗങ്ങളിലേക്കു മാറുന്നതിനാവശ്യമായ സമയം നൽകിക്കഴിഞ്ഞു. ഇനി സർക്കാർ ഇളവ് അനുവദിക്കില്ലെന്നും കേന്ദ്ര വനം-പരിസ്ഥിതി മന്ത്രി ഭൂപേന്ദർ യാദവ് അറിയിച്ചു.
പരിസ്ഥിതി മന്ത്രാലയത്തിന്റെ വിജ്ഞാപനമനുസരിച്ച് ഒറ്റത്തവണ ഉപയോഗിക്കുന്ന പ്ലാസ്റ്റിക് ഉത്പന്നങ്ങളുടെ നിർമാണം, ഇറക്കുമതി, വിതരണം, സംഭരണം എന്നിവയ്ക്കും വിലക്കുണ്ട്.
നിയമലംഘനം തടയുന്നതിന് വിവിധ സർക്കാർ വകുപ്പുകൾ ദേശീയതലത്തിലും സംസ്ഥാന തലത്തിലും കണ്ട്രോൾ റൂമുകൾ സ്ഥാപിക്കും. പരിശോധനയ്ക്കായി പ്രത്യേക എൻഫോഴ്സ്മെന്റ് സംഘങ്ങൾക്കു രൂപം നൽകും. നിയമലംഘനങ്ങൾ ചൂണ്ടിക്കാണിക്കാൻ ഓണ്‍ലൈൻ ആപ്പിന് രൂപം നൽകിയിട്ടുണ്ട്.
നിരോധിക്കുന്ന പ്ലാസ്റ്റിക് ഉത്പന്നങ്ങൾ
* പ്ലാസ്റ്റിക് സ്റ്റിക്കുകൾ ഉള്ള ഇയർ ബഡ്സ് * ബലൂണുകൾക്കുള്ള പ്ലാസ്റ്റിക് സ്റ്റിക്കുകൾ * പ്ലാസ്റ്റിക് പതാകകൾ, മിഠായി സ്റ്റിക്കുകൾ * ഐസ്ക്രീം സ്റ്റിക്കുകൾ * അലങ്കാരത്തിനുള്ള പോളിസ്റ്റൈറീൻ (തെർമോകോൾ) * പ്ലാസ്റ്റിക് പ്ലേറ്റുകൾ, കപ്പുകൾ, ഗ്ലാസുകൾ * ഭക്ഷണം കഴിക്കാൻ ഉപയോഗിക്കുന്ന പ്ലാസ്റ്റിക് ഫോർക്കുകൾ, സ്പൂണുകൾ, കത്തികൾ * സ്ട്രോ, ട്രേകൾ * മധുരപലഹാര പെട്ടികൾക്ക് ചുറ്റും പൊതിയാനോ പായ്ക്ക് ചെയ്യാനോ ഉപയോഗിക്കുന്ന ഫിലിമുകൾ * ക്ഷണ പത്രികകൾ, സിഗരറ്റ് പാക്കറ്റുകൾ * 100 മൈക്രോണിൽ താഴെയുള്ള പ്ലാസ്റ്റിക് * പിവിസി ബാനറുകൾ * സ്റ്റിക്കറുകൾ.
പ്ലാസ്റ്റിക് നിരോധനം ജൂലൈ ഒന്നു മുതൽ
01:39 AM Jun 29, 2022 | Deepika.com