ന്യൂഡൽഹി: അഴിമതിക്കേസിൽ കുറ്റക്കാരനെന്നു കണ്ടെത്തിയ പഞ്ചാബ് ആരോഗ്യമന്ത്രി വിജയ് സിംഗ്ലയെ പുറത്താക്കി മുഖ്യമന്ത്രി ഭഗവന്ത് മൻ.
സർക്കാർ പദ്ധതികളിൽ കമ്മീഷൻ ആവശ്യപ്പെട്ടതായി കണ്ടെത്തിയതിനെത്തുടർന്നാണു നടപടി. മന്ത്രിസ്ഥാനത്തുനിന്നു നീക്കം ചെയ്തതിനു തൊട്ടുപിന്നാലെ പഞ്ചാബ് പോലീസ് സിംഗ്ലയെ കസ്റ്റഡിയിലെടുത്തു.
ആരോഗ്യ-കുടുംബ ക്ഷേമ വകുപ്പിന്റെ കീഴിലുള്ള പദ്ധതി ഏറ്റെടുത്തു നടപ്പാക്കാൻ ചുമതലയുണ്ടായിരുന്ന കരാറുകാരനോട് മന്ത്രി പ്രത്യുപകാരം ആവശ്യപ്പെടുന്നതിന്റെ ശബ്ദരേഖ ബന്ധപെട്ട വകുപ്പ് ഉദ്യോഗസ്ഥൻ മുഖ്യമന്ത്രിയെ കേൾപ്പിച്ചു.
തുടരന്വേഷണത്തിൽ മന്ത്രിക്കെതിരേ കൂടുതൽ തെളിവുകൾ കണ്ടെത്തി. ശബ്ദരേഖയുടെ ആധികാരികതയും മന്ത്രി ശരിവച്ചതോടെയാണ് വിജയ് സിംഗ്ല അറസ്റ്റിലായത്. പഞ്ചാബിലെ ജനങ്ങൾ വലിയ പ്രതീക്ഷയോടെയാണ് ആം ആദ്മി പാർട്ടിയെ തെരഞ്ഞെടുത്തത്. പഞ്ചാബിൽ ഒരു ശതമാനം അഴിമതി പോലും അംഗീകരിക്കാനാവില്ല.
പഞ്ചാബ് മുഖ്യമന്ത്രിയുടെ തീരുമാനത്തിൽ അഭിമാനിക്കുന്നതായി ആം ആദ്മി ദേശീയ കണ്‍വീനർ അരവിന്ദ് കേജരിവാൾ ട്വീറ്റ് ചെയ്തു.
അഴിമതി: പഞ്ചാബിൽ ആരോഗ്യമന്ത്രി പുറത്ത്
02:18 AM May 25, 2022 | Deepika.com