ന്യൂഡൽഹി: ജ്ഞാൻവാപി മസ്ജിദ് കേസിൽ നാളെമുതൽ മസ്ജിദ് കമ്മിറ്റിയുടെ പരാതിയിൽ വാദം കേൾക്കുമെന്ന് വാരാണസി ജില്ലാ കോടതി.
മസ്ജിദിനുള്ളിൽ വീഡിയോ സർവേ നടത്തിയതു നിയമവിരുദ്ധമാണെന്നു ചൂണ്ടിക്കാട്ടി മസ്ജിദ് കമ്മിറ്റി നൽകിയ പരാതിയിൽ ആദ്യം വാദം കേൾക്കാമെന്നാണ് സുപ്രീംകോടതി നിർദേശപ്രകാരം കേസ് പരിഗണിക്കുന്ന മുതിർന്ന ജഡ്ജി വ്യക്തമാക്കിയത്.
സർവേ റിപ്പോർട്ട് സംബന്ധിച്ച് ഇരു കക്ഷികളോടും ഒരാഴ്ചയ്ക്കുള്ളിൽ സത്യവാങ്മൂലം സമർപ്പിക്കാനും കോടതി നിർദേശിച്ചു.
1991ലെ ആരാധനാലയങ്ങൾ സംബന്ധിച്ചുള്ള നിയമത്തിനു വിരുദ്ധമായാണ് മോസ്കിനുള്ളിൽ വീഡിയോ സർവേ നടത്തിയതെന്നാണ് മസ്ജിദ് കമ്മിറ്റി വാദിക്കുന്നത്. അതിനാൽ, തങ്ങളുടെ വാദം ആദ്യം കേൾക്കണമെന്ന ഇവരുടെ ആവശ്യം കോടതി അംഗീകരിക്കുകയായിരുന്നു.
ജ്ഞാൻവാപി: ആദ്യവാദം മസ്ജിദ് കമ്മിറ്റിയുടെ പരാതിയിൽ
02:18 AM May 25, 2022 | Deepika.com