ഒരു കുടുംബം ഒരു ടിക്കറ്റ് വ്യവസ്ഥ ഗാന്ധി കുടുംബത്തിന് ബാധകമല്ല

01:25 AM May 15, 2022 | Deepika.com
ന്യൂഡൽഹി: കോണ്‍ഗ്രസിൽ ഒരു കുടുംബത്തിൽ ഒരു ടിക്കറ്റ് നയത്തിൽനിന്ന് ഗാന്ധി കുടുംബത്തെ ഒഴിവാക്കും. സോണിയ ഗാന്ധി, രാഹുൽ ഗാന്ധി, പ്രിയങ്ക വദ്ര എന്നിവരടക്കം കോണ്‍ഗ്രസിന്‍റെ ജീവവായു ആയ ഗാന്ധി കുടുംബത്തിന്‍റെ കാര്യത്തിൽ ഈ വ്യവസ്ഥയിൽ ഇളവുണ്ടാകുമെന്ന് എഐസിസി നേതാക്കൾ വ്യക്തമാക്കി.

ചുരുങ്ങിയത് അഞ്ചുവർഷം പാർട്ടിയിൽ പ്രവർത്തിച്ചാൽ മാത്രമേ ഏതെങ്കിലും നേതാവിന്‍റെ മക്കൾക്കോ, ബന്ധുക്കൾക്കോ തെരഞ്ഞെടുപ്പിൽ മത്സരിക്കാൻ സീറ്റ് നൽകാവൂ എന്നും, ഒരു കുടുംബത്തിൽ ഒരു ടിക്കറ്റ് എന്നതിനോടും ചിന്തൻ ശിബിരത്തിൽ പൊതുവായ യോജിപ്പുണ്ട്. ഒരു പദവിയിൽ അഞ്ചു വർഷം തികച്ചാൽ ഒഴിഞ്ഞുകൊടുക്കണമെന്നതാണ് അജയ് മാക്കന്‍റെ നേതൃത്വത്തിലുള്ള സമിതിയുടെ ശിപാർശ. അഞ്ചു വർഷത്തെ ഇടവേളയ്ക്കു ശേഷം ആവശ്യമെങ്കിൽ വീണ്ടും പരിഗണിക്കാം.

താങ്ങുവിലയ്ക്ക് ഗാരന്‍റി വേണം: കോണ്‍ഗ്രസ്

ന്യൂഡൽഹി: കാർഷികോത്പന്നങ്ങൾക്കുള്ള താങ്ങുവിലയ്ക്ക് (എംഎസ്പി) നിയമപരമായ ഗാരന്‍റി വേണമെന്ന് കോണ്‍ഗ്രസ്. ബാങ്കിംഗ് മേഖലയിൽ കൃഷിയെ ഒരു വ്യവസായമായി കണക്കാക്കണമെന്നും ദേശീയ കാർഷിക കടം തീർപ്പാക്കൽ കമ്മീഷൻ രൂപീകരിക്കണമെന്നും മുൻ മുഖ്യമന്ത്രി ഭൂപീന്ദർ ഹൂഡ ആവശ്യപ്പെട്ടു.

സ്വാമിനാഥൻ കമ്മിറ്റി റിപ്പോർട്ടിന്‍റെ അടിസ്ഥാനത്തിൽ എല്ലാ കാർഷിക ഉൽപന്നങ്ങൾക്കും എംഎസ്പി വ്യാപിപ്പിക്കണമെന്നും താങ്ങുവിലയ്ക്ക് നിയമപരമായ ഗാരന്‍റി വേണമെന്നും പാർട്ടി ആവശ്യപ്പെട്ടു. കാർഷിക മേഖലയുടെ വൈവിധ്യവത്കരണത്തിന് ഇതു സഹായിക്കും. കോണ്‍ഗ്രസ് അധികാരത്തിലെത്തിയാൽ കർഷകരോടു വിവേചനം ഉണ്ടാകില്ല. കർഷകർക്കെതിരേ ക്രിമിനൽ കേസുകളും അവരുടെ ഭൂമിതട്ടിയെടുക്കലും ഉണ്ടാകില്ല.

100 കാർഷിക ജില്ലകൾക്ക് ഉണ്ണിത്താന്‍റെ നിർദേശം

ഇന്ത്യയിലെ 100 ജില്ലകൾ മാതൃകാ കാർഷിക ജില്ലകളായി പ്രഖ്യാപിച്ച ലോകത്തിലെ ഏറ്റവും മികച്ച സാങ്കേതിക വിദ്യകളും വിത്തിനങ്ങളും കൃഷിരീതികളും ലഭ്യമാക്കണമെന്ന് രാജ്മോഹൻ ഉണ്ണിത്താൻ എംപി ആവശ്യപ്പെട്ടു. ഈ ജില്ലകൾക്കു പൊതുവായും കർഷകർക്കു പ്രത്യേകമായും ആവശ്യമായ സാന്പത്തികസഹായവും സംഭരണം, വിപണനം, സംസ്കരണം, മൂല്യവർധിത ഉത്പന്നങ്ങളാക്കൽ തുടങ്ങിയവയും സർക്കാർ നൽകണം.

കാർഷികാവശ്യങ്ങൾക്കുള്ള വൈദ്യുതി പൂർണമായി സൗജന്യമാക്കുകയും വേണം. നാണ്യവിളകൾ അടക്കം എല്ലാ കാർഷിക വിളകൾക്കും ഉത്പാദനച്ചെലവിനേക്കാൾ കൂടിയ താങ്ങുവില ഉറപ്പാക്കണം. ഇന്ത്യയിൽ പുതിയ ഹരിത വിപ്ലവത്തിന് ഇതു നാന്ദിയാകുമെന്നും ഉണ്ണിത്താൻ ചർച്ചയിൽ ചൂണ്ടിക്കാട്ടി.