സമ്മർദം നേരിടാൻ സമിതികളുമായി യുജിസി

02:13 AM May 05, 2022 | Deepika.com
ന്യൂഡൽഹി: അക്കാദമികരംഗത്തെ സമ്മർദങ്ങൾ നേരിടുന്നതിനും വിദ്യാർഥികളുടെ ശാരീരികവും മാനസികവുമായ ആരോഗ്യം ഉറപ്പുവരുത്തുന്നതിനും സർവകലാശാലകളിൽ പ്രത്യേക സമിതികൾ രൂപീകരിക്കുന്നതിന് ശിപാർശയുമായി യുജിസി. അക്കാദമിക സമ്മർദത്തിനു കൂടുതൽ കീഴ്പെടാൻ സാധ്യതയുള്ള കുട്ടികളെ കണ്ടെത്തി സമിതി പ്രത്യേക പരിഗണന നൽകും.
വിദ്യാർഥികളുടെ ശാരീരിക ആരോഗ്യം ഉറപ്പു വരുത്തുക, കായിക പരിശീലനം നൽകുക, മാനസികവും വൈകാരികവുമായ ആരോഗ്യം ഉറപ്പു വരുത്തുക തുടങ്ങിയ ലക്ഷ്യങ്ങൾക്കായി സമിതി പിന്തുടരേണ്ട മാർഗനിർദേശങ്ങൾ യുജിസി പുറത്തിറക്കും.

സർവകലാശാലകളിൽ പഠനം പാതി വഴിക്ക് ഉപേക്ഷിച്ചു വിദ്യാർഥികൾ കൊഴിഞ്ഞുപോകുന്നതു തടയാൻ ഇതു സഹായിക്കുമെന്നാണ് യുജിസിയുടെ വിലയിരുത്തൽ.

യുജിസിയുടെ ശിപാർശയനുസരിച്ച് രാജ്യത്തെ എല്ലാ ഉന്നതവിദ്യാഭ്യാസ സ്ഥാപനങ്ങളിലും വിദ്യാർഥികൾ നേരിടുന്ന മാനസികവും വൈകാരികവുമായ പ്രശ്നങ്ങൾ പരിഹരിക്കുന്നതിന് സ്റ്റുഡന്‍റ്സ് സർവീസ് സെന്‍ററുകൾ രൂപീകരിക്കണം. ഗ്രാമീണ മേഖലയിൽനിന്ന് എത്തുന്ന വിദ്യാർഥികൾ, പെണ്‍കുട്ടികൾ, പ്രത്യേക പരിഗണന അർഹിക്കുന്നവരും ഭിന്നശേഷിക്കാരുമായ വിദ്യാർഥികൾ, വ്യത്യസ്തമായ സാമൂഹിക-സാംസ്കാരിക ചുറ്റുപാടുകളിൽനിന്ന് എത്തുന്നവർ തുടങ്ങിയവർക്കു തക്കതായ പരിഗണന നൽകണം.

വിദ്യാർഥികളുടെ ശാരീരിക ആരോഗ്യം ഉറപ്പു വരുത്തുക, കായികപ്രവർത്തനങ്ങൾ പ്രോത്സാഹിപ്പിക്കുക, പരസ്പര സഹകരണത്തിനും സഹായത്തിനും വിദ്യാർഥികളെ പ്രോത്സാഹിപ്പിക്കുക തുടങ്ങിയവയാണ് സ്റ്റുഡന്‍റ്സ് സർവീസ് സെന്‍ററുകളുടെ പ്രധാന ഉദ്ദേശ്യമെന്നും യുജിസി ചെയർമാൻ എം. ജഗദേശ് കുമാർ വ്യക്തമാക്കി.