ന്യൂഡൽഹി: നടിയെ ആക്രമിച്ച കേസിന്റെ വിചാരണ അവസാന ഘട്ടത്തിലെത്തിയെന്ന് സംസ്ഥാന സർക്കാർ സുപ്രീംകോടതിയിൽ. കേസിൽ ഇനി രണ്ട് പ്രോസിക്യൂഷൻ സാക്ഷികളെക്കൂടി മാത്രമാണ് വിസ്തരിക്കാനുള്ളത്.
കോടതി ഉത്തരവ് നിലനിൽക്കുന്നതിൽ ഫെബ്രുവരി 15നുള്ളിൽ തന്നെ വിചാരണ നടപടികൾ പൂർത്തിയാക്കേണ്ടതുണ്ടെന്നും സംസ്ഥാന സർക്കാർ വ്യക്തമാക്കി.
കേസിലെ രണ്ടാം പ്രതി മാർട്ടിൻ ആന്റണിക്ക് ജാമ്യം അനുവദിക്കരുതെന്നും സർക്കാർ കോടതിയിൽ ആവശ്യപ്പെട്ടു. കേസിന്റെ വിചാരണ ഫെബ്രുവരി 15നുള്ളിൽ പൂർത്തിയായില്ലെങ്കിൽ മാർട്ടിൻ ആന്റണിയുടെ ജാമ്യാപേക്ഷ ഫെബ്രുവരി അവസാന ആഴ്ച പരിഗണിക്കാമെന്ന് സുപ്രീംകോടതി ഇന്നലെ വ്യക്തമാക്കി.
നടിയെ ആക്രമിച്ച കേസിന്റെ വിചാരണ അവസാനഘട്ടത്തിലെന്ന് സംസ്ഥാന സർക്കാർ
12:40 AM Jan 29, 2022 | Deepika.com