ന്യൂഡൽഹി: ഉത്തർപ്രദേശ് തെരഞ്ഞെടുപ്പിൽ സമാജ്വാദി പാർട്ടി നേതാവ് അഖിലേഷ് യാദവ് പാർട്ടിയുടെ ഉരുക്കുകോട്ടയായ കരാലിൽനിന്നു ജനവിധി തേടും.
അഖിലേഷിന്റെ ആദ്യ നിയമസഭാ തെരഞ്ഞെടുപ്പു പോരാട്ടമാണിത്. പിതാവ് മുലായം സിംഗ് യാദവിന്റെ ലോക്സഭാ മണ്ഡലമായ മെയിൻപുരിയിലാണ് അഖിലേഷ് മത്സരിക്കുന്ന കരാൽ നിയമസഭാ മണ്ഡലം. 1993 മുതൽ സമാജ്വാദി പാർട്ടിക്കു വിജയം സമ്മാനിക്കുന്ന മണ്ഡലമാണ് കരാൽ. പക്ഷേ, 2002ൽ ബിജെപി ഈ സീറ്റ് പിടിച്ചെടുത്തു.
2007 ൽ സമാജ്വാദി പാർട്ടി തങ്ങളുടെ അഭിമാന മണ്ഡലം തിരികെ പിടിച്ചെടുത്തു. പാർട്ടി നേതാവ് സോബരണ് യാദവ് ആണ് നിലവിലെ എംഎൽഎ. അഖിലേഷ് യാദവിന്റെ കുടുംബം സ്ഥിതി ചെയ്യുന്ന സൈഫായി ഗ്രാമത്തിൽനിന്ന് അഞ്ചു കിലോമീറ്ററേ കരാലിലേക്കുള്ളൂ. ഏഴു ഘട്ടങ്ങളിലായി തെരഞ്ഞെടുപ്പ് നടക്കുന്ന യുപിയിൽ മുഖ്യമന്ത്രി യോഗി ആദിത്യ നാഥ് മത്സരിക്കുന്ന ഗോരഖ്പൂരിനെക്കാൾ മുൻപ് കരാലിൽ വോട്ടിംഗ് നടക്കും.
അഖിലേഷ് യാദവ് നിലവിൽ യുപിയിലെ അസംഗഡിൽനിന്നുള്ള ലോക്സഭാംഗമാണ്. യുപിയിൽ അധികാരത്തിൽ എത്തിയാൽ ഐടി മേഖലയിൽ മാത്രം 22 ലക്ഷം തൊഴിൽ അവസരങ്ങൾ സൃഷ്ടിക്കുമെന്നാണ് അഖിലേഷിന്റെ വാഗ്ദാനം.
അഖിലേഷ് കരാലിൽ
01:28 AM Jan 23, 2022 | Deepika.com