ന്യൂഡൽഹി: ബാങ്കുകളിലെ മൂന്നുവർഷത്തെ സ്ഥിരനിക്ഷേപങ്ങൾക്ക് (എഫ്ഡി) നികുതി ഇളവു നൽകിയേക്കും.
ജനപ്രിയ സന്പാദ്യ ഉത്പന്നമായ മൂന്നു വർഷത്തെ സ്ഥിരനിക്ഷേപങ്ങൾക്കു നികുതിയിളവു നൽകാൻ ബാങ്കിംഗ് വ്യവസായം കേന്ദ്ര സർക്കാരിനോട് അഭ്യർഥിച്ചി രുന്നു. അഞ്ചു വർഷത്തെ എഫ്ഡികൾക്ക് ഇപ്പോൾ നികുതി ഇളവുകൾ ലഭിക്കുന്നുണ്ട്. ഫെബ്രുവരി ഒന്നിനാണു കേന്ദ്രബജറ്റ്.
ക്രിപ്റ്റോ കറൻസികൾ വാങ്ങുന്പോഴും വിൽക്കുന്പോഴും സ്രോതസിൽനിന്നു നികുതി ഈടാക്കാനുള്ള (ടിഡിഎസ്/ ടിസിഎസ്- ഉറവിടത്തിൽനിന്നു നികുതി കിഴിക്കലോ, ഈടാക്കലോ) പ്രഖ്യാപനവും കേന്ദ്രം ആലോചിക്കുന്നുണ്ട്.
ഇതേസമയം, കോവിഡിന്റെയും സാന്പത്തിക തളർച്ചയുടെയും പഞ്ചാത്തലത്തിൽ സാധാരണക്കാർ, കർഷകർ, തൊഴിലാളികൾ, ചെറുകിട- നാമമാത്ര-പരന്പരാഗത വ്യവസായികൾ, കച്ചവടക്കാർ എന്നിവർക്ക് വലിയതോതിലുള്ള സാന്പത്തിക ആശ്വാസ, ക്ഷേമ പദ്ധതികൾ വേണമെന്ന ആവശ്യം ശക്തമാണ്. എന്നാൽ, വൻകിട കോർപറേറ്റുകൾക്കും വ്യവസായ, വാണിജ്യ കന്പനികൾക്കും വീണ്ടും കൂടുതൽ ആനുകൂല്യം നൽകുമെന്നാണു സൂചന.
കാർഷിക മേഖലയിലും വ്യവസായികളുടെ താത്പര്യങ്ങൾക്കു മുൻഗണന നൽകുന്നതാണു കർഷകരെ കൂടുതൽ തളർത്തുന്നത്. റബർ, കുരുമുളക്, ഏലം അടക്കമുള്ള കാർഷികോത്പന്നങ്ങൾക്കു ന്യായവില ഉറപ്പാക്കാൻ കേന്ദ്രം സാന്പത്തിക സഹായ പദ്ധതി നടപ്പാക്കണമെന്ന് ആവശ്യമുണ്ടെങ്കിലും പലപ്പോഴും അവഗണിക്കപ്പെടുകയാണ്.
മൂന്നു വർഷത്തെ സ്ഥിരനിക്ഷേപം; നികുതിയിളവിനു സാധ്യത
01:19 AM Jan 18, 2022 | Deepika.com