ഡെറാഡൂൺ: ഉത്തരാഖണ്ഡ് മന്ത്രി ഹരക് സിംഗ് റാവത്തിനെ ബിജെപിയിൽനിന്ന് ആറു വർഷത്തേക്കു പുറത്താക്കി.
മന്ത്രിസഭയിൽനിന്നും റാവത്തിനെ നീക്കി. കുടുംബാംഗങ്ങൾക്കു പാർട്ടി ടിക്കറ്റ് സംഘടിപ്പിക്കാൻ റാവത്ത് സമ്മർദം ചെലുത്തിയെന്ന് മുഖ്യമന്ത്രി പുഷ്കർ സിംഗ് ധാമി ആരോപിച്ചു.
ഹരിദ്വാറിൽ മെഡിക്കൽ കോളജ് അനുവദിച്ചില്ലെങ്കിൽ മന്ത്രിസ്ഥാനം രാജിവയ്ക്കുമെന്ന് ഈയിടെ റാവത്ത് ഭീഷണി മുഴക്കിയിരുന്നു. മരുമകൾ അനുകൃതി ഗുസെയ്നിനാണ് റാവത്ത് സീറ്റ് ആവശ്യപ്പെട്ടത്. 2016ൽ കോൺഗ്രസ് വിട്ട് ബിജെപിയിലെത്തിയ നേതാവാണ് ഹരക് സിംഗ് റാവത്ത്. ഇദ്ദേഹം കോൺഗ്രസിലേക്കു മടങ്ങുമെന്നു സൂചനയുണ്ട്.
ഉത്തരാഖണ്ഡ് മന്ത്രി ഹരക് സിംഗ് റാവത്തിനെ ബിജെപിയിൽനിന്നു പുറത്താക്കി
01:19 AM Jan 18, 2022 | Deepika.com