ന്യൂഡൽഹി: തീവ്രവാദത്തിനു സാന്പത്തിക സഹായം നൽകിയതിനു കാഷ്മീരിലെ മനുഷ്യാവകാശ പ്രവർത്തകൻ ഖുറം പർവേഷിനെ അറസ്റ്റ് ചെയ്ത സംഭവത്തിൽ യുഎൻ മനുഷ്യാവകാശ ഹൈക്കമ്മീഷൻ നിലപാടിനെ അപലപിച്ച് ഇന്ത്യ. അറസ്റ്റിനെക്കുറിച്ചുള്ള യുഎൻ സമിതിയുടെ ആരോപണം അടിസ്ഥാനരഹിതമാണ്.
പ്രദേശത്തെ സുരക്ഷാവെല്ലുവിളികളെക്കുറിച്ചുള്ള അജ്ഞതയാണു പ്രസ്താവനയ്ക്കു പിന്നിൽ. നിയമലംഘനത്തിന്റെ പേരിലാണ് അറസ്റ്റ്. രാജ്യത്തെ നിയമസംവിധാനത്തിനും സുരക്ഷാസേനയ്ക്കുമെതിരേ അടിസ്ഥാനരഹിതമായ ആരോപണങ്ങളാണു യുഎൻ സമിതി ഉന്നയിക്കുന്നതെന്നും വിദേശകാര്യമന്ത്രാലയം വക്താവ് അരിന്ദം ബാഗ്ചി കുറ്റപ്പെടുത്തി.
ഖുറം പർവേഷിന്റെ അറസ്റ്റിൽ ഒഎച്ച്സിച്ച്ആർ വക്താവ് റൂപർട് കോൾവില്ലി കഴിഞ്ഞദിവസമാണ് ആശങ്കരേഖപ്പെടുത്തിയത്.
ഖുറം പർവേഷിന്റെ അറസ്റ്റ്: യുഎൻ നിലപാട് അപലപനീയമെന്ന്
01:04 AM Dec 03, 2021 | Deepika.com