ന്യൂഡൽഹി: ഒമിക്രോണ്‍ വൈറസിനെ ചെറുക്കാൻ രാജ്യം സുസജ്ജമെന്ന് കേന്ദ്ര ആരോഗ്യമന്ത്രി മൻസുഖ് മാണ്ഡവ്യ പാർലമെന്റിൽ വ്യക്തമാക്കി.
സംശയം തോന്നുന്ന സാന്പിളുകൾ വിദഗ്ധമായ ജനിതക ശ്രേണീകരണ പരിശോധനയ്ക്കു വിധേയമാക്കുന്നുണ്ട്. കോവിഡ് വൈറസിനെ ചെറു ക്കുന്നതിൽ രാജ്യം കഴിഞ്ഞ നാളുകളിൽ നിരവധി കാര്യങ്ങൾ പരിശീലിച്ചു.
നിലവിൽ കോവിഡ് പരിശോധനയ്ക്കും അനുബന്ധ നടപടികൾക്കുമായി അനേകം ലാബുകളും മറ്റു സംവിധാനങ്ങളും നിലവിലുള്ളതിനാൽ വൈറസിനെ ചെറുക്കാൻ രാജ്യം സജ്ജമാണെന്ന് മന്ത്രി വ്യക്തമാക്കി. ഡൽഹി വിമാനത്താവളത്തിൽ ഇന്നലെ യാത്രക്കാർക്കായുള്ള കാത്തിരിപ്പു കേന്ദ്രങ്ങളിൽ ആളകലം പാലിച്ചുകൊണ്ടുള്ള പുതിയ ഇരിപ്പിടങ്ങൾ സജ്ജമാക്കി.
നിലവിൽ വിദേശത്തുനിന്നെത്തുന്ന യാത്രക്കാർ പരിശോധനകൾക്കും അനുബന്ധ നടപടികൾക്കുമായി ആറു മണിക്കൂർ വിമാനത്താവളത്തിൽത്തന്നെ ചെലവഴിക്കേണ്ടിവരും. ഒമിക്രോണ്‍ വൈറസ് കണ്ടെത്തിയ രാജ്യങ്ങളിൽനിന്നുള്ള വിമാനങ്ങൾക്ക് വിലക്കേർപ്പെടുത്തണമെന്ന് ഡൽഹി മുഖ്യമന്ത്രി അരവിന്ദ് കേജരിവാൾ പ്രധാനമന്ത്രിയോട് ആവശ്യപ്പെട്ടു.
രാഹുൽ ഗോപിനാഥ്
രാജ്യത്ത് ഇതുവരെ ഒമിക്രോണില്ലെന്ന് ആരോഗ്യമന്ത്രി
02:20 AM Dec 01, 2021 | Deepika.com