ന്യൂഡൽഹി: ഡൽഹിയിൽ നിർമാണ പ്രവർത്തനങ്ങൾക്ക് നിയന്ത്രണങ്ങൾ നിലനിൽക്കുന്പോഴും സെൻട്രൽ വിസ്തയുടെ നിർമാണം തുടരുന്നതിൽ സുപ്രീംകോടതി വിശദീകരണം ആവശ്യപ്പെട്ടു.
ഡൽഹി സംസ്ഥാന സർക്കാർ ഉൾപ്പെടെയുള്ള പരാതിക്കാർക്കു വേണ്ടി ഹാജരായ മുതിർന്ന അഭിഭാഷകൻ വികാസ് സിംഗ് സെൻട്രൽ വിസ്ത നിർമാണ പ്രവർത്തനങ്ങളെ കുറിച്ച് സുപ്രീംകോടതിയുടെ ശ്രദ്ധയിൽ പെടുത്തിയതിനെ തുടർന്നാണ് കോടതി വിശദീകരണം ആവശ്യപെട്ടത്.
നിയന്ത്രണങ്ങൾ നിലനിൽക്കുന്പോഴും സെൻട്രൽ വിസ്തയുടെ നിർമാണ പ്രവർത്തനങ്ങൾ തുടരുന്നതിന്റെ കാരണം വ്യക്തമാക്കാൻ ചീഫ് ജസ്റ്റിസ് എൻ.വി. രമണ അധ്യക്ഷനായ ബെഞ്ച് സോളിസിറ്റർ ജനറൽ തുഷാർ മേത്തയോട് ആവശ്യപ്പെട്ടു. സ്ഥാനങ്ങൾക്ക് നൽകിയിട്ടുള്ള മാർഗനിർദേശങ്ങൾ പാലിക്കുന്നുണ്ടെന്ന് ഉറപ്പു വരുത്തുണം.
സംസ്ഥാനങ്ങൾ നിർദേശങ്ങൾ പാലിക്കുന്നതായി പറയുന്പോഴും അന്തരീക്ഷ മലിനീകരണത്തിന്റെ തോത് മാറ്റമില്ലാതെ തുടരുകയാണെന്ന് കോടതി കുറ്റപ്പെടുത്തി.
ഡൽഹിയിൽ ഇന്നലെ അന്തരീക്ഷ വായു നിലവാര സൂചിക 419ൽ എത്തിയിരുന്നു. ഡൽഹി, ഉത്തർപ്രദേശ്, ഹരിയാന, പഞ്ചാബ് സംസ്ഥാന സർക്കാരുകൾ കേന്ദ്ര എയർ ക്വാളിറ്റി കമ്മിഷന്റെ മാർഗനിർദേശങ്ങൾ പിൻതുടരുന്നതായി സത്യവാങ്മൂലം സമർപ്പിക്കണമെന്നും സുപ്രീംകോടതി ആവശ്യപ്പെട്ടു.
സെൻട്രൽ വിസ്ത നിർമാണത്തെ വിമർശിച്ച് സുപ്രീംകോടതി
12:34 AM Nov 30, 2021 | Deepika.com