മുംബൈ: 2013ൽ മധ്യ മുംബൈയിലെ ശക്തി മിൽസിൽവച്ച് ഇരുപത്തിരണ്ടുകാരിയായ ഫോട്ടോ ജേർണലിസ്റ്റിനെ മാനഭംഗപ്പെടുത്തിയ കേസിലെ മൂന്നു പ്രതികളുടെ വധശിക്ഷ ബോംബെ ഹൈക്കോടതി ജീവപര്യന്തമാക്കി.
വിജയ് ജാദവ്, മുഹമ്മദ് ഖാസിം ബംഗാളി ഷേക്ക്, മുഹമ്മദ് അൻസാരി എന്നിവർക്കാണ് ശിക്ഷയിളവ് ലഭിച്ചത്. ഇവർ ജീവിതകാലം മുഴുവൻ ജയിലിൽ കഴിയണം. ഏഴു വർഷം മുന്പ് വിചാരണക്കോടതിയാണ് പ്രതികൾക്കു വധശിക്ഷ വിധിച്ചത്.
2013 ഓഗസ്റ്റ് 22നായിരുന്നു പെൺകുട്ടി കൂട്ടമാനഭംഗത്തിനിരയായത്. പെൺകുട്ടിയുടെ ആൺസുഹൃത്തിനെ കെട്ടിയിട്ടശേഷം മാനഭംഗപ്പെടുത്തുകയായിരുന്നു. 2014 മാർച്ചിൽ പ്രതികൾക്കു വിചാരണക്കോടതി വധശിക്ഷ വിധിച്ചു.
മൂന്നു പ്രതികളും നേരത്തേ ശക്തിമിൽസിൽ വച്ച് പത്തൊന്പതു വയസുള്ള ടെലിഫോൺ ഓപ്പറേറ്ററെ മാനഭംഗപ്പെടുത്തിയ കേസിലും കുറ്റക്കാരാണെന്ന് കണ്ടെത്തിയിരുന്നു.
ശക്തി മിൽസ് മാനഭംഗക്കേസ് ; മൂന്നു പ്രതികളുടെ വധശിക്ഷ ജീവപര്യന്തമാക്കി
01:12 AM Nov 26, 2021 | Deepika.com