ന്യൂഡൽഹി: രാജ്യത്തു കൊറോണ വൈറസ് ഡെൽറ്റ വകഭേദത്തിന്റെ തീവ്രവ്യാപന കാലയളവിൽ കോവാക്സിന്റെ ഫലപ്രാപ്തി 50 ശതമാനം മാത്രമായിരുന്നുവെന്നു രാജ്യാന്തര പ്രസിദ്ധീകരണമായ ലാൻസെറ്റിന്റെ പഠനം.
ഇന്ത്യ തദ്ദേശീയമായി വികസിപ്പിച്ച വാക്സിനാണു കോവാക്സിൻ. ഭാരത് ബയോടെക്കും ഐസിഎംആറും ചേർന്നു വികസിപ്പിച്ച കോവാക്സിന് ഈ മാസം ആദ്യം ലോകാരോഗ്യ സംഘടന അനുമതി നല്കിയിരുന്നു.
ഡൽഹി എയിംസിലെ ജീവനക്കാരായ 2714 പേരിൽ ഏപ്രിൽ 15നും മേയ് 15നും ഇടയിൽ നടത്തിയ പഠനമാണു ലാൻസെറ്റിൽ പ്രസിദ്ധീകരിച്ചത്.
ഡെൽറ്റ വ്യാപനത്തിനിടെ കോവാക്സിന് ഫലപ്രാപ്തി 50 ശതമാനം മാത്രം
12:29 AM Nov 25, 2021 | Deepika.com