ന്യൂഡൽഹി: വിവാദ കാർഷിക നിയമങ്ങൾ മരവിപ്പിക്കാൻ ബുധനാഴ്ച ചേരുന്ന കേന്ദ്രമന്ത്രിസഭ യോഗത്തിൽ തീരുമാനമാകുമെന്ന് സൂചന. കഴിഞ്ഞ വെള്ളിയാഴ്ചയാണ് പ്രധാനമന്ത്രി വിവാദ കാർഷിക നിയമങ്ങൾ പിൻവലിച്ചുകൊണ്ടുള്ള പ്രഖ്യാപനം നടത്തിയത്. 29ന് ആരംഭിക്കുന്ന പാർലമെന്റിന്റെ ശീതകാല സമ്മേളനത്തിൽ നിയമം പിൻവലിച്ചു കൊണ്ട ുള്ള ഒൗദ്യോഗിക നടപടികൾക്ക് ശേഷമേ ഇപ്പോൾ പ്രാബല്യത്തിലുള്ള നിയമം അസാധുവാകൂ.
ഇതിനു മുന്നോടിയായി വിനിധ ആവശ്യങ്ങൾ ഉന്നയിച്ച് കർഷക സംഘടനകൾ പ്രധാനമന്ത്രിക്ക് കത്തയച്ചു. കാർഷിക വിളകൾക്ക് മിനിമം താങ്ങുവില നൽകുക എന്നതാണു കത്തിലെ പ്രധാന ആവശ്യം.
സ്വകാര്യ കന്പനികൾക്ക് വൈദ്യുതി വിതരണ അവകാശം നൽകുന്ന നിയമം റദ്ദാക്കുക, സമരത്തിൽ ജീവൻ നഷ്ടപ്പെട്ട കർഷകർക്ക് ധനസഹായം നൽകുക, സമരത്തിൽ പങ്കെടുത്ത നിരവധി കർഷകർക്കെതിരേ രജിസ്റ്റർ ചെയ്തിട്ടുള്ള കേസുകൾ പിൻവലിക്കുക, ലഖിംപുർ കർഷക കൂട്ടക്കൊലയിൽ വിചാരണ നേരിടുന്ന ആശിഷ് മിശ്രയുടെ പിതാവും കേന്ദ്ര ആഭ്യന്തര സഹമന്ത്രിയുമായ അജയ് മിശ്രയെ പുറത്താക്കുക തുടങ്ങിയവയും കർഷക സംഘടനകൾ മുന്നോട്ടു വയ്ക്കുന്ന ആവശ്യങ്ങളാണ്.
ഇവ പൂർണമായും അംഗീകരിക്കുന്നതു വരെ സമര പദ്ധതികളുമായി മുന്നോട്ടു പോകാനാണു കർഷക സംഘടനകളുടെ തീരുമാനം.
വിവാദ നിയമങ്ങൾ മരവിപ്പിക്കും
01:03 AM Nov 22, 2021 | Deepika.com