പനാജി: അന്പത്തിരണ്ടാമത് ഗോവ രാജ്യാന്തര ചലച്ചിത്രമേളയ്ക്കു ഗോവയിൽ വർണാഭമായ തുടക്കം. ഗോവൻ തലസ്ഥാനനഗരിയിൽ നടന്ന ഉദ്ഘാടനച്ചടങ്ങിൽ കേന്ദ്ര വാർത്താ വിതരണ പ്രക്ഷേപണ മന്ത്രി അനുരാഗ് ഠാക്കൂർ മേളയ്ക്കു തിരിതെളിച്ചു.
ഗവർണർ പി.എസ്. ശ്രീധരൻ പിള്ള, മുഖ്യമന്ത്രി പ്രമോദ് സാവന്ത്, കേന്ദ്രമന്ത്രി ഡോ.എൽ. മുരുകൻ എന്നിവർക്കൊപ്പം ചലച്ചിത്രതാരം ഹേമ മാലിനി, ഗാനരചയിതാവ് പ്രസൂൺ ജോഷി തുടങ്ങിയവരും സന്നിഹിതരായിരുന്നു. ഹോളിവുഡ് സംവിധായകൻ മാർട്ടിൻ സ്കോർസീസിയ്ക്കും ഹംഗേറിയൻ സംവിധായകൻ ഇസ്തെവൻ സാബോയ്ക്കും സത്യജിത്ത് റേ ലൈഫ് ആച്ചീവ്മെന്റ് പുരസ്കാരം സമ്മാനിച്ചു.
ഒൻപതുദിവസം നീളുന്ന മേളയിൽ മേളയിൽ 73 രാജ്യങ്ങളിൽ നിന്നായി 148 ചിത്രങ്ങൾ പ്രദർശിപ്പിക്കും. ഇന്ത്യൻ പനോരമയിൽ മലയാളത്തിൽ നിന്നു ജയസൂര്യ നായകനാകുന്ന സണ്ണി, ജയരാജിന്റെ /”നിറയെ തത്തകളുള്ള മരം’എന്നിവ ഉൾപ്പെടുത്തിയിട്ടുണ്ട്.
ഗോവ ചലച്ചിത്രമേളയ്ക്കു തിരിതെളിഞ്ഞു
01:20 AM Nov 21, 2021 | Deepika.com