ബിനീഷ് കോടിയേരിക്കു ജാമ്യം

01:02 AM Oct 29, 2021 | Deepika.com
ബംഗളൂരു: മയക്കുമരുന്നു കടത്തുമായി ബന്ധപ്പെട്ട കള്ളപ്പണം വെളുപ്പിക്കൽ കേസിൽ ഒരു വർഷമായി ജയിലിലായിരുന്ന ബിനീഷ് കോടിയേരിക്കു കർണാടക ഹൈക്കോടതി ജാമ്യം അനുവദിച്ചു.

എൻഫോഴ്സ്മെന്‍റ്് ഡയറക്ടറേറ്റ്(ഇഡി) രജിസ്റ്റർ ചെയ്ത കേസിലാണു ജാമ്യം. 2020 ഒക്ടോബർ 29ന് അറസ്റ്റിലായ ബിനീഷ് പരപ്പന അഗ്രഹാര ജയിലിലായിരുന്നു.

സിപിഎം മുൻ സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്‍റെ മകനാണു ബിനീഷ് കോടിയേരി. അറസ്റ്റിലായി ഒരുവർഷം തികയാൻ ഒരു ദിവസം ബാക്കിനിൽക്കേയാണു ബിനീഷ് പുറത്തിറങ്ങുന്നത്.

മുന്പ് സെഷൻസ് കോടതിയിൽ ബിനീഷ് സമർപ്പിച്ച ജാമ്യാപേക്ഷകൾ തള്ളിയിരുന്നു. തുടർന്നാണു ഹൈക്കോടതിയെ സമീപിച്ചത്. മയക്കുമരുന്ന് കേസിൽ അറസ്റ്റിലായ അനൂപ് മുഹമ്മദുമായി ചേർന്ന് ബിനീഷ് കള്ളപ്പണം വെളുപ്പിച്ചെന്നാണ് ഇഡി കണ്ടെത്തിയത്.

അനധികൃതമായി പണം സന്പാദിച്ചെന്നും ഇഡി പറഞ്ഞിരുന്നു. കഴിഞ്ഞ മാർച്ചിലാണു ജാമ്യത്തിനായി ബിനീഷ് ഹൈക്കോടതിയെ സമീപിച്ചത്. എട്ടുമാസത്തെ വാദത്തിനുശേഷമാണു ഹൈക്കോടതി ജാമ്യം അനുവദിച്ചത്.