ന്യൂഡൽഹി: മുല്ലപ്പെരിയാർ കേസിലെ സുപ്രീംകോടതിയുടെ ഉത്തരവ് കേരളം ചോദിച്ചു വാങ്ങിയതെന്ന് ലോക്സഭാ എംപിയും കേരളത്തിന്റെ മുൻ ജലസേചന വകുപ്പ് മന്ത്രിയുമായിരുന്ന എൻ. കെ. പ്രേമചന്ദ്രൻ. വിഷയത്തിൽ സംസ്ഥാന ഗവണ്മെന്റിന് സ്ഥായിയായ നിലപാടില്ല.
ജലനിരപ്പ് ഉയരുന്പോൾ മാത്രമാണ് ചർച്ചയുണ്ടാകുന്നത്.ആശങ്ക ഉണ്ടാക്കുന്ന പ്രശ്നങ്ങൾ ഒന്നുമില്ലെന്ന മുഖ്യമന്ത്രിയുടെ പ്രസ്താവന സുപ്രീംകോടതി വിധിയെ പ്രതികൂലമായി ബാധിച്ചു.
ഇപ്പോൾ തീർച്ചപ്പെടുത്തിയിരുക്കുന്ന 139.5 അടിയിൽ വെള്ളം നിലനിർത്തിയാൽ കനത്ത മഴയിലും നീരൊഴുക്കിലും അണക്കെട്ട് കവിഞ്ഞൊഴുകുന്നതിനും സുരക്ഷാ പ്രശ്നങ്ങൾ ഉണ്ടാക്കുന്നതിനും സാധ്യതയുണ്ടെന്നും അദ്ദേഹം പറഞ്ഞു.
വിധി ചോദിച്ചുവാങ്ങിയതെന്ന് എൻ.കെ. പ്രേമചന്ദ്രൻ
01:02 AM Oct 29, 2021 | Deepika.com