ന്യൂഡൽഹി: ഗുജറാത്ത് കൂട്ടക്കൊലയിൽ പുനരന്വേഷണം വേണമെന്ന് ആവശ്യമായി സുപ്രീംകോടതിയിൽ സാക്കിയ ജാഫ്രി.
ഗുജറാത്ത് കലാപക്കേസിൽ അന്നത്തെ മുഖ്യമന്ത്രിയായിരുന്ന നരേന്ദ്ര മോദി അടക്കമുള്ളവരെ കുറ്റവിമുക്തരാക്കിയ നടപടിയെ ചോദ്യംചെയ്ത് നൽകിയ ഹർജിയിൽ വാദം നടക്കുന്നിതിനിടെയാണ് ഇന്നലെ സാക്കിയയുടെ അഭിഭാഷകൻ കപിൽ സിബൽ ഈ ആവശ്യം ഉന്നയിച്ചത്.
കേസിൽ ഇന്നും വാദം തുടരും. 2002ലെ ഗുജറാത്ത് കൂട്ടക്കൊലയിൽ ഗുൽബർഗ് സൊസൈറ്റിയിൽ നടന്ന വംശഹത്യയിൽ കൊല്ലപ്പെട്ട 69 പേരിൽ ഒരാളും മുൻ കോണ്ഗ്രസ് എംപിയുമായിരുന്ന ഇഷാൻ ജാഫ്രിയുടെ ഭാര്യയാണ് സാക്കിയ ജാഫ്രി.
ഗുജറാത്ത് കൂട്ടക്കൊല: പുനരന്വേഷണം വേണമെന്ന്
01:57 AM Oct 27, 2021 | Deepika.com