ശ്രീനഗർ: ട്വന്റി 20 ലോകകപ്പിൽ ഇന്ത്യക്കെതിരേ പാക്കിസ്ഥാൻ നേടിയ വിജയം ആഘോഷിച്ച മെഡിക്കൽ വിദ്യാർഥികൾക്കെതിരേ കാഷ്മീർ പോലീസ് യുഎപിഎ ചുമത്തി കേസെടുത്തു.
ശ്രീനഗറിലെ കരൺ നഗർ ഗവ. മെഡിക്കൽ കോളജ്, എസ്കെഐഎംഎസ് സൗര എന്നിവിടങ്ങളിലെ വനിതാ ഹോസ്റ്റലുകളിൽ താമസിക്കുന്ന വിദ്യാർഥികൾക്കെതിരെയാണു കേസ്.
പാക് വിജയം വിദ്യാർഥികൾ ആഘോഷിക്കുന്നതിന്റെ വീഡിയോ ദൃശ്യങ്ങൾ സമൂഹമാധ്യമങ്ങളിൽ വൈറലായിരുന്നു. പടക്കം പൊട്ടിച്ചായിരുന്നു വിവിധയിടങ്ങളിൽ പാക് വിജയം ആഘോഷിച്ചത്. മാനുഷിക പരിഗണനയുടെ പേരിൽ, യുഎപിഎ പിൻവലിക്കണമെന്നു ജെകെ സ്റ്റുഡന്റ്സ് അസോസിയേഷൻ ലഫ്. ഗവർണർ മനോജ് സിൻഹയോട് ആവശ്യപ്പെട്ടു.
ഇന്ത്യക്കെതിരേ പാക്കിസ്ഥാൻ വിജയിച്ചപ്പോൾ "നമ്മൾ വിജയിച്ചു' എന്ന വാട്സ്ആപ് സന്ദേശം പോസ്റ്റ് ചെയ്തതിന് രാജസ്ഥാനിലെ ഉദയ്പുരിൽ അധ്യാപികയെ പുറത്താക്കി.
നീർജ മോദി സ്കൂൾ അധ്യാപിക നഫീസ അട്ടാരിയെയാണു സ്കൂൾ മാനേജ്മെന്റ് പുറത്താക്കിയത്. നഫീസയ്ക്കെതിരേ പോലീസ് കേസ് രജിസ്റ്റർ ചെയ്തു.
പാക് വിജയം ആഘോഷിച്ച വിദ്യാർഥികൾക്കെതിരേ യുഎപിഎ കേസ്
01:24 AM Oct 27, 2021 | Deepika.com