ന്യൂഡൽഹി: മധ്യപ്രദേശിലെ സത്ന നഗരത്തിലുള്ള ക്രിസ്തു ജ്യോതി സീനിയർ സെക്കൻഡറി സ്കൂൾ അധികൃതർക്ക് നേരേ വിശ്വഹിന്ദു പരിഷത്, ബജ്രംഗ് ദൾ പ്രവർത്തകരുടെ ഭീഷണി. 15 ദിവസത്തിനകം സ്കൂൾ വളപ്പിൽ സരസ്വതി ദേവിയുടെ വിഗ്രഹം സ്ഥാപിക്കണമെന്നാണ് ആവശ്യം.
വിഗ്രഹം സ്ഥാപിക്കാതിരുന്നാൽ സാരമായ പ്രത്യാഘാതങ്ങൾ ഉണ്ടാകുമെന്നും മുന്നറിയിപ്പ് നൽകി. സരസ്വതീ ദേവിയുടെ വിഗ്രഹം ഇരുന്ന സ്ഥലത്താണ് സ്കൂൾ നിൽക്കുന്നതെന്നാണ് പ്രക്ഷോഭക്കാരുടെ വാദം.
49 വർഷമായി പ്രവർത്തിക്കുന്ന സ്കൂളിൽ ഇതിനു മുൻപ് ഇങ്ങനെയൊരു സംഭവമുണ്ടായിട്ടില്ലെന്നു സ്കൂൾ മാനേജർ ഫാ.അഗസ്റ്റിൻ ചിറ്റുപറന്പിൽ പറഞ്ഞു. ആദ്യമായാണ് ആരെങ്കിലും ഇങ്ങനെയൊരു അവകാശവാദം ഉന്നയിക്കുന്നത്. പ്രക്ഷോഭക്കാർ ഭീഷണിയുമായി വീണ്ടുമെത്തിയാൽ നിയമ സഹായം തേടുമെന്നും അദ്ദേഹം അറിയിച്ചു.
സത്ന സീറോ മലബാർ രൂപതയുടെ ഉടമസ്ഥതയിലുള്ളതാണു ക്രിസ്തുജ്യോതി സീനിയർ സെക്കൻഡറി സ്കൂൾ.
സത്നയിൽ ക്രിസ്തുജ്യോതി സ്കൂളിനു നേരേ വിശ്വഹിന്ദു പരിഷത്, ബജ്രംഗ്ദൾ ഭീഷണി
12:44 AM Oct 26, 2021 | Deepika.com