ശ്രീനഗർ: മഞ്ഞുവീഴ്ചയ്ക്കിടെ ജമ്മു കാഷ്മീരിലെ അനന്ത്നാഗിലെ സിന്തൻ പാസിനു സമീപം കുടുങ്ങിയ രണ്ടു പേർ മരിച്ചു. രണ്ടു പേരെ രക്ഷപ്പെടുത്തി.
മഞ്ഞുമൂടിയ മലനിരകളിലൂടെ 30 കിലോമീറ്റർ വാഹനത്തിൽ സഞ്ചരിച്ച് എട്ടു കിലോമീറ്റർ നടന്നാണു പോലീസും ദുരന്തനിവാരണസേനയും ദുരന്തമുണ്ടായ സിന്തൻ പാസിലെത്തിയത്. ഇന്നലെ വെളുപ്പിനാണ് ആദ്യ മൃതദേഹം കണ്ടെത്തിയത്.കാഷ്മീർ താഴ്വരയിൽ തെക്കൻ കാഷ്മീരിലാണ് ഏറ്റവും കൂടുതൽ മഞ്ഞുവീഴ്ചയുണ്ടായത്.
വെള്ളിയാഴ്ച രാത്രി മഴയെത്തുടർന്നുണ്ടായ മണ്ണിടിച്ചിലിൽ പുൽവാമയിലെ ത്രാലിൽ നാടോടികൾ താമസിച്ച ടെന്റ് മണ്ണിൽ പുതഞ്ഞ് മൂന്നുപേർ മരിച്ചിരുന്നു.
മഞ്ഞുവീഴ്ച: അനന്ത്നാഗിൽ രണ്ടു മരണം
12:52 AM Oct 25, 2021 | Deepika.com