ലക്നോ: പ്രിയങ്ക ഗാന്ധിയെ ട്വിറ്റർ വദ്രയെന്നു പരിഹസിച്ച് യുപി ഉപമുഖ്യമന്ത്രി കേശവ് പ്രസാദ് മൗര്യ. യുപിയിൽ പ്രിയങ്ക ഒരു ചലനവുമുണ്ടാക്കില്ലെന്നും നിലവിലുള്ള ഏഴു സീറ്റ് നിലനിർത്താനായാൽ അതു വലിയ നേട്ടമാകുമെന്നും മൗര്യ പറഞ്ഞു.
യുപിയിലെ മുഖ്യപ്രതിപക്ഷ പാർട്ടികളായ സമാജ്വാദി പാർട്ടിയെയും ബഹുജൻ സമാജ് പാർട്ടിയെയും മൗര്യ വെറുതേ വിട്ടില്ല. 2017ൽ കിട്ടിയ സീറ്റുകൾ നിലനിർത്താനായാൽ ഇരു പാർട്ടികൾക്കും സന്തോഷമാകുമെന്നായിരുന്നു യുപി ഉപമുഖ്യമന്ത്രിയുടെ പരിഹാസം.
എസ്പിക്ക് 47ഉം ബിഎസ്പിക്ക് 19ഉം സീറ്റുകളാണു 2017ൽ കിട്ടിയത്. യുപിയിൽ ആം ആദ്മി പാർട്ടിക്കും അസാദുദീൻ ഒവൈസി നയിക്കുന്ന എഐഎംഐഎമ്മിനും യാതൊരു സ്വാധീനവുമില്ലെന്നും വോട്ട് ഭിന്നിപ്പിക്കൽ പാർട്ടികളാണ് അവയെന്നും മൗര്യ പറഞ്ഞു.
യുപിയിൽ ആരാകും ബിജെപിയുടെ മുഖ്യമന്ത്രി എന്ന ചോദ്യത്തിന്, പാർട്ടി കേന്ദ്ര നേതൃത്വം എംഎൽഎമാരുമായി ആലോചിച്ച് തീരുമാനിക്കുമെന്നായിരുന്നു മൗര്യയുടെ മറുപടി.
പ്രിയങ്കയെ ട്വിറ്റർ വദ്രയെന്നു പരിഹസിച്ച് യുപി ഉപമുഖ്യമന്ത്രി
12:52 AM Oct 25, 2021 | Deepika.com