"രാജ്യത്ത് 26% കോടതികളിലും വനിതകൾക്കു ശുചിമുറിയില്ല'

12:09 AM Oct 24, 2021 | Deepika.com

ന്യൂഡൽഹി: കേന്ദ്ര നിയമമന്ത്രിയെ മുന്നിലിരുത്തി രാജ്യത്തെ നിയമവ്യവസ്ഥയിലെ അപര്യാപ്തതകൾ എണ്ണിപ്പറഞ്ഞ് സുപ്രീംകോടതി ചീഫ് ജസ്റ്റീസ് എൻ.വി. രമണ. പാർലമെന്‍റിന്‍റെ ശീതകാല സമ്മേളനത്തിൽ നാഷണൽ ജുഡീഷൽ ഇൻഫ്രാസ്ട്രക്ചർ അഥോറിറ്റി സ്ഥാപിക്കുന്നതിനുള്ള നിർദേശം ഉന്നയിക്കണമെന്ന് അദ്ദേഹം നിയമമന്ത്രി കിരണ്‍ റിജിജുവിനോട് ആവശ്യപ്പെട്ടു.

രാജ്യത്തെ കോടതികളുടെ അടിസ്ഥാന സൗകര്യങ്ങളുടെ കാര്യം എപ്പോഴും പിൻബുദ്ധിയിൽ നിൽക്കുന്ന കാര്യമാണ്. ഇന്ത്യയിലെ കോടതികൾ ഇപ്പോഴും ജീർണിച്ച കെട്ടിടങ്ങളിലാണു പ്രവർത്തിക്കുന്നത്. രാജ്യത്തെ കോടതി സമുച്ചയങ്ങളിൽ അഞ്ച് ശതമാനത്തിൽ മാത്രമേ മതിയായ മെഡിക്കൽ സൗകര്യങ്ങൾ ഉള്ളൂ.

26% കോടതികളിലും വനിതകൾക്കുള്ള ശുചിമുറികൾ പോലുമില്ല. 16% കോടതികളിൽ പുരുഷന്മാർക്കു ശുചിമുറികളുമില്ല. 50% കോടതികളിൽ ലൈബ്രറികളില്ല. 46% കോടതിസമുച്ചയങ്ങളിൽ ശുദ്ധജല സൗകര്യവുല്ലെന്നും ചീഫ് ജസ്റ്റീസ് ചൂണ്ടി ക്കാട്ടി. ജുഡീഷൽ ഇൻഫ്രാസ്ട്രക്ചർ അഥോറിറ്റി സ്ഥാപിക്കണമെന്ന ശിപാർശ നിയമമന്ത്രിക്ക് അയച്ചതാണ്. മന്ത്രിയുടെ ഭാഗത്തുനിന്ന് അനുകൂല നടപടിയുണ്ടാകുമെന്നാണു പ്രതീക്ഷയെന്നും ചീഫ് ജസ്റ്റീസ് പറഞ്ഞു.