സേലം: തമിഴ്നാട് മുൻ മുഖ്യമന്ത്രി അന്തരിച്ച ജെ. ജയലളിതയുടെ ഡ്രൈവർ കനകരാജ് വാഹനാപകടത്തിൽ മരണമടഞ്ഞ കേസ് സേലം റൂറൽപോലീസ് വീണ്ടും അന്വേഷിക്കുന്നു.
നീലഗിരിയിൽ ജയലളിതയുടെ ഉടമസ്ഥതയിലുള്ള കൊടനാട് എസ്റ്റേറ്റിൽ 2017 ഏപ്രിലിൽ കൊള്ളനടന്നതിന്റെ അഞ്ചാംദിവസമാണ് സംഭവത്തിന്റെ സൂത്രധാരനെന്നുകരുതുന്ന കനകരാജിന്റെ മരണം. ആവശ്യമായ ഉത്തരവുകൾ ജില്ലാ കോടതിയിൽനിന്ന് ലഭിച്ചതിനെത്തുടർന്ന് അന്വേഷണം തുടങ്ങുകയായിരുന്നുവെന്ന് പോലീസ് പറയുന്നു.
ജയലളിതയുടെ അവധിക്കാല വസതിയായിരുന്ന കൊടനാട് എസ്റ്റേറ്റിലെ കാവൽക്കാരനെ കൊലപ്പെടുത്തിയശേഷം വിലപ്പെട്ട വസ്തുക്കൾ കൊള്ളയടിക്കുകയായിരുന്നു. ഏതാനും ദിവസങ്ങൾക്കുള്ളിൽ സേലം-ചെന്നൈ ദേശീയപാതയിൽ ഇരുചക്രവാഹനാപകടത്തിൽ കനകരാജ് കൊല്ലപ്പെടുകയും ചെയ്തു. മരണത്തിൽ സംശയമുണ്ടെന്ന് ഇയാളുടെ സഹോദരനുൾപ്പെടെ കുടുംബാംഗങ്ങൾ പരാതിപ്പെട്ടിരുന്നു.
ജയലളിതയുടെ ഡ്രൈവറുടെ അപകടമരണക്കേസ് വീണ്ടും അന്വേഷിക്കുന്നു
01:20 AM Oct 22, 2021 | Deepika.com