ചെന്നൈ: കണക്കിൽപ്പെടാത്ത സ്വത്തുക്കൾ കണ്ടെത്തിയ സംഭവത്തിൽ അണ്ണാ ഡിഎംകെ മന്ത്രിസഭയിൽ ആരോഗ്യമന്ത്രിയായിരുന്ന സി.വിജയഭാസ്കറിനെതിരേ വിജിലൻസ് കേസെടുത്തു.
ചെന്നൈ, ചെങ്കൽപേട്ട്, കാഞ്ചീപുരം, കോയന്പത്തൂർ, തിരുച്ചിറപ്പള്ളി, പുതുക്കോട്ട ജില്ലകളിലായി 43 ഇടങ്ങളിൽ 250 പേരടങ്ങിയ വിജിലൻസ് സംഘം ഒരേ സമയം നടത്തിയ റെയ്ഡിന്റെ തുടർച്ചയായാണ് കേസ് രജിസ്റ്റർ ചെയ്തത്.
2016 ഏപ്രിൽ ഒന്നുമുതൽ 2021 മാർച്ച് 31വരെ ആരോഗ്യമന്ത്രിയായിരുന്ന കാലയളവിൽ വരവിൽകവിഞ്ഞ സ്വത്ത് സന്പാദിച്ചെന്നാണ് വിജയഭാസ്കറിനെതിരേയുള്ള കേസ്.
2012 മേയിൽ ഡിഎംകെ അധികാരത്തിലെത്തിയശേഷം, അനധികൃതസ്വത്ത് സന്പാദന കേസിൽ അണ്ണാ ഡിഎംകെ മന്ത്രിമാരായിരുന്ന കെ.സി. വീരമണി. എസ്.പി. വേലുമണി, എം.ആർ. വിജയഭാസ്കർ എന്നിവർ അന്വേഷണം നേരിടുകയാണ്.
അനധികൃതസ്വത്ത്: അണ്ണാഡിഎംകെ മുൻ മന്ത്രി കുരുക്കിൽ
01:27 AM Oct 19, 2021 | Deepika.com