കോടതികളിൽ 50% സ്ത്രീസംവരണം അവകാശമെന്നു ചീഫ് ജസ്റ്റീസ്

12:07 AM Sep 28, 2021 | Deepika.com
ന്യൂഡൽഹി: കോടതികളിൽ വനിതകൾക്ക് 50% സംവരണം അവരുടെ അവകാശമാണെന്നും അത് ആരുടെയും ഔദാര്യമല്ലെന്നും ചീഫ് ജസ്റ്റീസ് എൻ.വി. രമണ. ആ നേട്ടം കൈവരിക്കുന്ന ദിവസം ഇവിടെ ഇല്ലെങ്കിലും താൻ സന്തോഷവാനായിരിക്കുമെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു.

കീഴ്ക്കോടതിയിൽ 40 ശത മാനത്തിൽ താഴെയാണ് വനിതാ ജഡ്ജിമാരുടെ എണ്ണം. ഹൈക്കോടതിയിലും സുപ്രീം കോടതിയിലും ഇത് 11 ശതമാനത്തിൽ താഴെയാണ്. രാജ്യത്തെ നിയമപഠന സ്ഥാപനങ്ങളിലെ വനിതാസംവരണത്തെ ശക്തമായി പിന്തുണയ്ക്കുന്നു. കൂടുതൽ സ്ത്രീകൾ നിയമരംഗത്തേക്കു കടന്നു വരുമെന്നും 50% കൈവരിക്കാനാകുമെന്നും പ്രതീക്ഷിക്കുന്നതായി ചീഫ് ജസ്റ്റീസ് പറഞ്ഞു.

സുപ്രീംകോടതി ജഡ്ജിമാരെ ആദരിക്കുന്നതിനായി വനിതാ അഭിഭാഷകർ സംഘടിപ്പിച്ച പരിപാടിയിലാണ് ജസ്റ്റീസ് എൻ.വി. രമണയുടെ പ്രതികരണം. ദസറ അവധിക്കുശേഷം നേരിട്ട് വാദം കേൾക്കുന്നത് ആരംഭിക്കാമെന്ന് പ്രതീക്ഷിക്കുന്നു. കോടതികൾ തുറക്കുന്നതിൽ തനിക്കു പ്രശ്നമില്ല.- ചീഫ് ജസ്റ്റീസ് പറഞ്ഞു.