കടലൂർ: തമിഴ്നാട്ടിൽ 18 വർഷം മുന്പ് ദന്പതികളെ കൊലപ്പെടുത്തിയ കേസിലെ പ്രതിക്ക് വധശിക്ഷ. ഒരു പോലീസ് ഇൻസ്പെക്ടറും റിട്ടയേഡ് ഡിഎസ്പിയും ഉൾപ്പെടെ 12 പ്രതികൾക്കു ജീവപര്യന്തം തടവും ലഭിച്ചു. സിബിഐയാണു കേസ് അന്വേഷിച്ചത്.
2003ൽ മുരുകേശനും(25) ഭാര്യ കണ്ണകി(22)യുമാണു കൊല്ലപ്പെട്ടത്. കണ്ണകിയുടെ സഹോദരൻ മരുതുപാണ്ടിക്കാണു തൂക്കുകയർ ലഭിച്ചത്. 2003 മേയ് അഞ്ചിനാണ് ഇവർ വിവാഹിതരായത്. ദളിതനായ മുരുകേശനെ വണ്ണിയർ സമുദായക്കാരിയായ കണ്ണകി വിവാഹം ചെയ്തതിന്റെ പേരിൽ കണ്ണകിയുടെ ബന്ധുക്കളാണു കൊലപാതകം നടത്തിയത്.
ഇരുവരെയും വിഷം കൊടുത്തു കൊല്ലാൻ ശ്രമിച്ചെങ്കിലും വിജയിച്ചില്ല. ദന്പതികളുടെ കണ്ണിലും മൂക്കിലും വായിലും വിഷം വിതറുകയാണു ചെയ്തത്. തുടർന്നു തീ കൊളുത്തി കൊല്ലുകയായിരുന്നു.
ദുരഭിമാനക്കൊല: പ്രതിക്കു വധശിക്ഷ
01:08 AM Sep 25, 2021 | Deepika.com