താനെ: മഹാരാഷ്ട്രയിൽ താനെ ജില്ലയിൽ പതിനഞ്ചുകാരി എട്ടു മാസം കൂട്ട മാനഭംഗത്തിനിരയായി. സംഭവവുമായി ബന്ധപ്പെട്ട് 24 പേരെ പോലീസ് അറസ്റ്റ് ചെയ്തു. പ്രായപൂർത്തിയാകാത്ത രണ്ടു പേരെയും കസ്റ്റഡിയിലെടുത്തിട്ടുണ്ട്. പെൺകുട്ടിയുടെ പരാതിയെത്തുടർന്ന് ബുധനാഴ്ച രാത്രി മാൻപദ പോലീസ് 33 പേർക്കെതിരെ കേസെടുത്തിരുന്നു.
ഈ വർഷം ജനുവരി 29 മുതൽ സെപ്റ്റംബർ 22 വരെയാണു പെൺകുട്ടി കൂട്ടമാനഭംഗത്തിനിരയായത്. ബന്ധുവിനോടാണു പെൺകുട്ടി ഇക്കാര്യം വെളിപ്പെടുത്തിയത്. തുടർന്ന് പോലീസ് കേസ് രജിസ്റ്റർ ചെയ്തു. പെൺകുട്ടിയുടെ ആൺസുഹൃത്താണ് പെൺകുട്ടിയെ ആദ്യം മാനഭംഗപ്പെടുത്തിയത്. ഇതിന്റെ വീഡിയോ പകർത്തുകയും ചെയ്തു. ഇത് ഉപയോഗിച്ച് ആൺസുഹൃത്ത് പെൺകുട്ടിയെ ഭീഷണിപ്പെടുത്തി. തുടർന്ന് ഇയാളുടെ സുഹൃത്തുക്കളും മറ്റുള്ളവരും പെൺകുട്ടിയെ വിവിധ സ്ഥലങ്ങളിലെത്തിച്ച് മാനഭംഗപ്പെടുത്തി.
കേസിൽ പ്രത്യേക അന്വേഷണസംഘം രൂപവത്കരിച്ചു. ഇനിയും പിടികൂടാനുള്ള പ്രതികൾക്കായി തെരച്ചിൽ ആരംഭിച്ചു. അറസ്റ്റിലായവരെ 29 വരെ പോലീസ് കസ്റ്റഡിയിൽ വിട്ടു. മുുംബൈയിലെ സാക്കിനാക്കയിൽ ഈ മാസംആദ്യം മുപ്പത്തിനാലുകാരി നിർത്തിയിട്ടിരുന്ന വാനിൽ ക്രൂര മാനഭംഗത്തിനിരയായി കൊല്ലപ്പെട്ടിരുന്നു. യുവതിയുടെ സ്വകാര്യഭാഗങ്ങളിൽ പ്രതി ഇരുന്പു ദണ്ഡ് കയറ്റിയിരുന്നു.
മഹാരാഷ്ട്രയിൽ പതിനഞ്ചുകാരി എട്ടു മാസം കൂട്ടമാനഭംഗത്തിനിരയായി, 24 പേർ അറസ്റ്റിൽ
12:43 AM Sep 24, 2021 | Deepika.com