ചെന്നൈ: പ്രണയാഭ്യർഥന നിരസിച്ചതിന്റെ പേരിൽ തമിഴ്നാട്ടിൽ കോളജ് വിദ്യാർഥിനിയെ യുവാവ് കുത്തിക്കൊന്നു. സ്വകാര്യ കോളജ് വിദ്യാർഥിനി ശ്വേത(20) ആണു വീട്ടിലേക്കു പോകവെ ചെന്നൈ താംബരം റെയിൽവേ സ്റ്റേഷനിനു മുന്നിൽ കൊല്ലപ്പെട്ടത്. ഇന്നലെ ഉച്ചകഴിഞ്ഞ് മൂന്നിനാണു സംഭവം.രാമു എന്നു വിളിക്കുന്ന രാമചന്ദ്രൻആണ് ശ്വേതയെ കൊലപ്പെടുത്തിയത്.
ശ്വേത താംബരം റെയിൽവേ സ്റ്റേഷനിലെത്തിയപ്പോൾ രാമചന്ദ്രൻ ശ്വേതയുമായി സംസാരിക്കാൻ ശ്രമിച്ചു. എന്നാൽ ശ്വേത സംസാരിക്കാൻ കൂട്ടാക്കിയില്ല. തുടർന്ന് രാമചന്ദ്രൻ കത്തിയെടുത്ത് ശ്വേതയെ കുത്തിക്കൊലപ്പെടുത്തി. തുടർന്ന് രാമചന്ദ്രൻ കഴുത്തറുത്ത് മരിക്കാൻ ശ്രമിച്ചു. പോലീസ് സ്ഥലത്തെത്തി ഇരുവരെയും ആശുപത്രിയിലെത്തിച്ചെങ്കിലും ശ്വേത മരിച്ചു. ക്രോമേപേട്ട് സ്വദേശിനിയാണ് ശ്വേത.
2016ൽ നുങ്കംപാക്കം റെയിൽവേ സ്റ്റേഷനിലും സമാന സംഭവം അരങ്ങേറിയിരുന്നു. സ്വാതി എന്ന കോളജ് വിദ്യാർഥിനിയാണ് അന്നു കൊല്ലപ്പെട്ടത്. പ്രതിയായ രാംകുമാർ പുഴൽ ജയിലിൽ കഴിയവേ ആത്മഹത്യ ചെയ്തു.
പ്രണയം നിരസിച്ചു, കോളജ് വിദ്യാർഥിനിയെ യുവാവ് കുത്തിക്കൊന്നു
12:43 AM Sep 24, 2021 | Deepika.com