ജയംകൊണ്ടം: നാഷണൽ എലിജിബിലിറ്റി എൻട്രൻസ് ടെസ്റ്റ്(നീറ്റ്) പരീക്ഷയെഴുതിയ വിദ്യാർഥിനി ജീവനൊടുക്കി. അരിയാലൂർ സാത്തംപാടി സ്വദേശിനി കനിമൊഴി(17)യെയാണ് തിങ്കളാഴ്ച രാത്രി വീടിനുള്ളിൽ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തിയത്.
ഈ സമയം മാതാപിതാക്കൾ വീട്ടിലില്ലായിരുന്നു. പരീക്ഷയിലെ ചില ചോദ്യങ്ങൾക്ക് ഉത്തരം അറിയില്ലായിരുന്നുവെന്നും അതിനാൽ തോൽക്കുമെന്നു പേടിയുണ്ടെന്നും കനിമൊഴി പറഞ്ഞിരുന്നതായി അഭിഭാഷകനായ പിതാവ് പറഞ്ഞു.
അസ്വാഭാവിക മരണത്തിനു പോലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു. മൃതദേഹം പോസ്റ്റ്മോർട്ടത്തിനുശേഷം ബന്ധുക്കൾക്കു വിട്ടുകൊടുത്തു.
നീറ്റ് പരീക്ഷാപേടിയിൽ തമിഴ്നാട്ടിൽ ജീവനൊടുക്കുന്ന 15-ാമത്തെ വിദ്യാർഥിയാണ് കനിമൊഴി. സേലം സ്വദേശി ധനുഷിനെ(19) പരീക്ഷയുടെ തലേദിവസം വീട്ടിനുള്ളിൽ തൂങ്ങിമരിച്ചനിലയിൽ കണ്ടെത്തിയിരുന്നു.
നീറ്റ് പേടി: തമിഴ്നാട്ടിൽ ഒരു വിദ്യാർഥികൂടി ജീവനൊടുക്കി
01:10 AM Sep 15, 2021 | Deepika.com