കോണ്‍ഗ്രസ് ചാരപ്പണിയുടെ ജയിംസ് ബോണ്ട്: മന്ത്രി നഖ്‌വി

12:37 AM Aug 02, 2021 | Deepika.com
ന്യൂഡൽഹി: അധികാരത്തിലിരുന്നപ്പോൾ ചാരപ്പണിയിലെ ജയിംസ് ബോണ്ട് ആയിരുന്നു കോണ്‍ഗ്രസെന്ന് കേന്ദ്രമന്ത്രി മുക്താർ അബ്ബാസ് നഖ്‌വി. ആരോപണങ്ങളുന്നയിച്ച ശേഷം ഒളിച്ചോടുന്നതാണു പ്രതിപക്ഷ സമീപനമെന്നും അദ്ദേഹം ആരോപിച്ചു.

വ്യാജവും കെട്ടിച്ചമച്ചതുമായ വിഷയങ്ങളുയർത്തി പാർലമെന്‍റിന്‍റെ സമയം പാഴാക്കുകയാണു പ്രതിപക്ഷം ചെയ്യുന്നതെന്ന് രാജ്യസഭയിലെ ഉപനേതാവു കൂടിയായ ന്യൂനപക്ഷകാര്യ മന്ത്രി കുറ്റപ്പെടുത്തി. ജനകീയ പ്രശ്നങ്ങളിൽ ചർച്ചയ്ക്ക് സർക്കാർ തയാറാണെന്നും പിടിഐ വാർത്താ ഏജൻസിക്കു നൽകിയ അഭിമുഖത്തിൽ നഖ്‌വി പറഞ്ഞു.

ഇസ്രേലി ചാര സോഫ്റ്റ്‌വേറായ പെഗാസസ് ഉപയോഗിച്ച് ഇന്ത്യയിലെ ഉന്നതർക്കെതിരേ ചാരപ്പണി നടത്തിയതിനെക്കുറിച്ചു ചർച്ച ചെയ്യണമെന്നാവശ്യപ്പെട്ട് പ്രതിപക്ഷം ഒറ്റക്കെട്ടായി രണ്ടാഴ്ച പാർലമെന്‍റ് സ്തംഭിപ്പിച്ച പശ്ചാത്തലത്തിലായിരുന്നു കേന്ദ്രമന്ത്രിയുടെ പ്രത്യാരോപണം. ചാരപ്പണിക്കു പെഗാസസിനെ ഉപയോഗിച്ചോ എന്ന ഒറ്റ ചോദ്യത്തിനു മറുപടി പറഞ്ഞാൽ പാർലമെന്‍റ് സ്തംഭനം ഒഴിവാക്കാമെന്നു രാഹുൽ ഗാന്ധി വ്യക്തമാക്കിയിരുന്നു. പെഗാസസ്, കർഷകസമരം, വിലക്കയറ്റം എന്നിവ ചർച്ച ചെയ്യാതെ പാർലമെന്‍റ് നടപടികൾ മുന്നോട്ടു കൊണ്ടുപോകാൻ സർക്കാരിനെ അനുവദിക്കില്ലെന്നു സംയുക്ത പ്രതിപക്ഷം വ്യക്തമാക്കിയിരുന്നു.