ട്വിറ്ററിനു ലോക്കിട്ട് കേന്ദ്രം

12:51 AM Jun 17, 2021 | Deepika.com
ന്യൂഡൽഹി: കേന്ദ്രസർക്കാരിന്‍റെ ചട്ടക്കൂടിനുള്ളിൽ ഒതുങ്ങാൻ കൂട്ടാക്കാത്ത ട്വിറ്ററിന്‍റെ നിയമ പരിരക്ഷ പിൻവലിച്ചു. സർക്കാരിന്‍റെ പുതിയ ഐടി ചട്ടങ്ങളുമായി യോജിക്കാൻ തയാറാകാതിരുന്നതോടെയാണ് ട്വിറ്ററിന് ഇന്ത്യയിലുള്ള നിയമ പരിരക്ഷ പിൻവലിച്ചത്. ഇതോടെ ട്വിറ്ററിൽ വരുന്ന പോസ്റ്റുകളുടെ പേരിൽ ഇതുവരെ ലഭിച്ചിരുന്നു മധ്യവർത്തി സംരക്ഷണം ഈ സാമൂഹ്യമാധ്യമത്തിന് ഇന്ത്യയിൽ ലഭ്യമാകില്ല.

അതായത്, പ്രകോപനരമോ വിദ്വേഷപരമോ ആയ ഉള്ളടക്കങ്ങൾ ആരു തന്നെ ട്വീറ്റ് ചെയ്തത് ആയാലും അവ ഡിലീറ്റ് ചെയ്തില്ലെങ്കിൽ അക്കാര്യം കുറ്റമായി പരിഗണിച്ച് പോസ്റ്റ് ഇട്ട ആൾക്കൊപ്പം തന്നെ ട്വിറ്ററിനെതിരേയും കുറ്റം ചുമത്തി കേസെടുക്കാം. അതോടൊപ്പം തന്നെ ട്വിറ്റർ ഇന്ത്യയുടെ ഏത് ഉദ്യോഗസ്ഥനെതിരേയും ക്രിമിനൽ നടപടി സ്വീകരിക്കാനും ചോദ്യം ചെയ്യാനും കഴിയും. അതിനിടെ, ദുരുപയോഗം ചെയ്യപ്പെടുന്നില്ല എന്ന വിശദീകരണം നൽകുന്നതിനായി ട്വിറ്റർ അധികൃതരോട് വെള്ളിയാഴ്ച ഹാജരാകണമെന്നു ശശി തരൂർ എംപി അധ്യക്ഷനായ പാർലമെന്‍ററി സമിതി ആവശ്യപ്പെട്ടിട്ടുണ്ട്.

എന്നാൽ, ട്വിറ്ററിന്‍റെ മധ്യവർത്തി സംരക്ഷണം നിലനിൽക്കുമോ എന്ന കാര്യത്തിൽ സർക്കാരല്ല, മറിച്ച് കോടതിയാണ് തീരുമാനം എടുക്കേണ്ടതെന്നാണ് ഇന്‍റർനെറ്റ് ഫ്രീഡം ഫൗണ്ടേഷൻ വ്യക്തമാക്കിയത്. ഉപയോക്താക്കളുടെ പോസ്റ്റുകളുടെ പേരിൽ ട്വിറ്റർ ഉൾപ്പെടെ സാമൂഹിക മാധ്യമങ്ങൾക്ക് മധ്യവർത്തി സംരക്ഷണം ലഭിക്കുന്നത് സാങ്കേതിക യോഗ്യതയുടെ അടിസ്ഥാനത്തിലാണ്. ഇതും കൂടി ഐടി ചട്ടത്തിന്‍റെ 79-ാം വകുപ്പിന്‍റെ അടിസ്ഥാനത്തിൽ ലഭിക്കുന്ന സംരക്ഷണമാണെന്നും ഫൗണ്ടേഷൻ ചൂണ്ടിക്കാട്ടി.

അതിനിടെ, ബിജെപി വക്താവ് സംപിത് പാത്രയും കോണ്‍ഗ്രസും തമ്മിൽ ഏറ്റുമുട്ടിയ വിവാദ കോണ്‍ഗ്രസ് ടൂൾകിറ്റ് കേസിൽ ട്വിറ്റർ ഇന്ത്യ എംഡി മനീഷ് മഹേശ്വരിയെ ഡൽഹി പോലീസ് ചോദ്യംചെയ്തിരുന്നു. കഴിഞ്ഞ മേയ് 31നാണ് ട്വിറ്റർ ഇന്ത്യ എംഡിയെ ബംഗളൂരുവിലെത്തി ഡൽഹി പോലീസ് ചോദ്യം ചെയ്തത്. ചോദ്യംചെയ്യലിൽ ട്വിറ്ററിന്‍റെ ഡയറക്ടർമാർ ഉൾപ്പെടെ ഉന്നതപദവിയിലുള്ളവരെക്കുറിച്ച് കേന്ദ്രസർക്കാരിന്‍റെ രേഖകളിൽ ഉള്ള വിവരം മാത്രമേ തനിക്കും അറിയൂ എന്ന മറുപടിയാണു മനീഷ് മഹേശ്വരി നൽകിയത്. താൻ ഒൗദ്യോഗികമായി റിപ്പോർട്ട് ചെയ്യുന്നത് സിംഗപ്പൂർ ആസ്ഥാനമാക്കിയുള്ള യു സാസമോട്ടോയ്ക്കാണെന്നും ഇദ്ദേഹം വെളിപ്പെടുത്തി. ട്വിറ്ററിന്‍റെ ജപ്പാൻ, സൗത്ത് കൊറിയ, ഏഷ്യ പസഫിക് എന്നിവിടങ്ങളിലേക്കുള്ള വൈസ് പ്രസിഡന്‍റായി മേയ് ഒന്നിന് നിയമിക്കപ്പെട്ടയാളാണ് യു സാസമോട്ടോ.

മേയ് 26 മുതൽ നിലവിൽ വന്ന പുതിയ ഐടി ചട്ടപ്രകാരം സമൂഹമാധ്യമങ്ങൾ ഇന്ത്യയിൽ പരാതിപരിഹാരത്തിന് പ്രത്യേക ഓഫീസറെ നിയമിക്കണം എന്നായിരുന്നു വ്യവസ്ഥ. എന്നാൽ, ആദ്യം ഇതിനു വഴങ്ങാതിരുന്ന ട്വിറ്റർ കഴിഞ്ഞ ദിവസം ഒരു ഇടക്കാല ചീഫ് കംപ്ലയൻസ് ഓഫീസറെ നിയമിച്ചു എന്നും ഇക്കാര്യം ഉടൻ കേന്ദ്രസർക്കാരിനെ അറിയിക്കുമെന്നുമാണ് ട്വിറ്റർ കഴിഞ്ഞ ദിവസം വ്യക്തമാക്കിയത്. എന്നാൽ, പരാതിപരിഹാര ഓഫീസറെ നിയമിച്ച വിവരം തങ്ങളെ അറിയിച്ചിട്ടില്ലെന്നാണ് കേന്ദ്രസർക്കാർ പറയുന്നത്.

ഇന്ത്യൻ നിയമങ്ങളുമായി സഹകരിച്ചു മുന്നോട്ടു പോകാൻ ട്വിറ്ററിന് നിരവധി അവസരങ്ങൾ നൽകിയിരുന്നെങ്കിലും ട്വിറ്റർ മനഃപൂർവം നിസഹകരണം ഭാവിക്കുകയായിരുന്നു എന്ന് കേന്ദ്ര ഐടി മന്ത്രി രവിശങ്കർ പ്രസാദ് കുറ്റപ്പെടുത്തി.

ഉത്തർപ്രദേശിൽ സംഭവിച്ചത്, വ്യാജ പ്രചാരണങ്ങളെ തടയുന്നതിൽ ട്വിറ്ററിനു പറ്റിയ പരാജയമാണ്. ട്വിറ്റർ ഇക്കാര്യത്തിൽ തോന്നിയതുപോലെ പെരുമാറി എന്നാണു രവിശങ്കർ പ്രസാദ് കുറ്റപ്പെടുത്തിയത്. വസ്തുനിഷ്ഠമായി പ്രവർത്തിക്കുന്നു എന്ന് അവകാശപ്പെടുന്പോൾ തന്നെ ട്വിറ്റർ വസ്തുതകൾ ശരിവയ്ക്കുന്നതിൽ പരാജയപ്പെടുകയാണ്. തെറ്റായ വിവരങ്ങൾ പ്രചരിക്കുന്നതിനു തടയിടാനും കഴിയുന്നില്ല.

ഇന്ത്യ പോലെ ബഹുസ്വര സംസ്കാരങ്ങൾ ഉള്ള രാജ്യത്ത് സാമൂഹ്യമാധ്യമങ്ങളിലൂടെ പടരുന്ന ഒരു ചെറിയ തീപ്പൊരിപോലും വലിയ ആളിക്കത്തിലിനിടയാക്കുമെന്നും മന്ത്രി ചൂണ്ടിക്കാട്ടി.

സെബി മാത്യു