200 ദിവസം തികച്ച് കർഷകസമരം

01:16 AM Jun 15, 2021 | Deepika.com
ന്യൂഡൽഹി: കേന്ദ്രസർക്കാർ പാസാക്കിയ വിവാദ കാർഷിക നിയമങ്ങൾ പിൻവലിക്കണം എന്നാവശ്യപ്പെട്ടു ഡൽഹിയുടെ അതിർത്തികളിൽ ആരംഭിച്ച കർഷകരുടെ സമരം 200 ദിവസം പിന്നിട്ടു. ഇന്ത്യാ ചരിത്രത്തിലെതന്നെ ഏറ്റവും വലിയ പ്രതിഷേധമായ കർഷക സമരം 200 ദിവസം പൂർത്തിയാക്കിയെന്നും നിയമങ്ങൾ പിൻവലിക്കുന്നത് വരെ പ്രക്ഷോഭത്തിൽനിന്നു പിന്നോട്ടില്ലെന്ന് കിസാൻ ഏകത മോർച്ച വ്യക്തമാക്കി. ആവശ്യങ്ങൾ അംഗീകരിക്കുന്നതുവരെ കർഷക സമരം എത്രകാലം വരെ നീട്ടിക്കൊണ്ടു പോകാനും സമരം കൂടുതൽ വ്യാപകമാക്കാനും സജ്ജരാണെന്നും കർഷകസംഘടനാ നേതാക്കൾ വ്യക്തമാക്കി.

ഇന്ത്യയുടെ ചരിത്രത്തിലെതന്നെ ഏറ്റവും വലിയ പ്രതിഷേധമാണു കർഷകസമരം. നരേന്ദ്ര മോദി സർക്കാരിന്‍റെ പീഡനങ്ങളെയും അവഹേളനങ്ങളെയും അതിജീവിച്ചാണ് കർഷകസമരം 200 ദിവസം പിന്നിടുന്നത്. വിജയം നേടുന്നതുവരെ സമരത്തിന്‍റെ മൂർച്ച കൂട്ടാൻ കർഷകർ എല്ലാ തരത്തിലും സജ്ജരാണെന്നും കിസാൻ ഏകത മോർച്ച ട്വിറ്ററിൽ കുറിച്ചു. കേന്ദ്ര സർക്കാർ പാസാക്കിയ മൂന്നു കരിനിയമങ്ങളും പിൻവലിക്കുക എന്നതല്ലാതെ കർഷകസമരം അവസാനിപ്പിക്കാൻ മറ്റൊരു പോംവഴിയുമില്ലെന്നും കിസാൻ ഏകത മോർച്ച വ്യക്തമാക്കി.

ഡൽഹി അതിർത്തികളിൽ കഴിഞ്ഞ വർഷം നവംബറിൽ ആരംഭിച്ച കർഷക സമരം ഏഴു മാസം പൂർത്തിയാക്കുന്ന നവംബർ 26ന് രാജ്യവ്യാപകമായി എല്ലാ സംസ്ഥാനങ്ങളിലും ഗവർണർമാരുടെ ഒൗദ്യോഗിക വസതികൾ കർഷകർ ഉപരോധിക്കും. അന്നു വീടുകളിലും സ്ഥാപനങ്ങളിലും കർഷകർ കരിങ്കൊടി ഉയർത്തും. കർഷക സമരം ഏഴു മാസം തികയുന്ന ദിവസം വിവാദ നിയമങ്ങൾ പിൻവലിക്കണം എന്നാവശ്യപ്പെട്ടു രാഷ്‌ട്രപതി രാംനാഥ് കോവിന്ദിന് നിവേദനം നൽകുമെന്നും സമരത്തിന് നേതൃത്വം നൽകുന്ന സംയുക്ത കിസാൻ മോർച്ച വ്യക്തമാക്കി. ജൂണ്‍ 26ന് കൃഷി രക്ഷിക്കൂ, ജനാധിപത്യം രക്ഷിക്കൂ ( ഖേത്തി ബച്ചാവോ, ലോക് തന്ത്ര് ബച്ചാവോ) ദിവസമായി ആചരിക്കുമെന്ന് സംയുക്തി കിസാൻ മോർച്ച നേതാവ് ഇന്ദർജീത് സിംഗ് പറഞ്ഞു.

ജൂണ്‍ 26ന് ഗവർണർമാരുടെ വസതി ഉപരോധിക്കുകയും കരിങ്കൊടി ഉയർത്തുകയും ചെയ്യും. രാഷ്‌ട്രപതിക്കുള്ള നിവേദനങ്ങൾ ഗവർണർമാർക്കു കൈമാറും. 1975ൽ രാജ്യത്ത് അടിയന്തരാവസ്ഥ പ്രഖ്യാപിച്ച ദിവസമാണ് ജൂണ്‍ 26. ഇന്നും ഏകാധിപത്യത്തിന്‍റെ അന്തരീക്ഷം കർഷകരെയും ജനങ്ങളുടെ ജനാധിപത്യപരമായ അവകാശങ്ങൾ ഒക്കെത്തന്നെയും അടിച്ചമർത്തുകയാണ്. രാജ്യത്ത് ഇപ്പോൾ അപ്രഖ്യാപിത അടിയന്തരാവസ്ഥയാണ് നിലവിലുള്ളതെന്നും ഇന്ദർജീത് സിംഗ് കുറ്റപ്പെടുത്തി.

2020 നവംബറിലാണ് പഞ്ചാബ്, ഹരിയാന, ഉത്തർപ്രദേശ് തുടങ്ങിയ സംസ്ഥാനങ്ങളിൽനിന്നുള്ള ആയിരക്കണക്കിനു കർഷകർ ഡൽഹിയുടെ അതിർത്തികളായ ഗാസിപ്പുർ, തിക്രി, സിംഗു എന്നിവിടങ്ങളിൽ സമരം ആരംഭിച്ചത്. ഉത്തരേന്ത്യയിലെ അതിശൈത്യത്തെയും കോവിഡ് പ്രതിസന്ധികളെയും അതിജീവിച്ചാണ് സമരം ഇന്നലെ 200 ദിവസം പൂർത്തിയാക്കിയത്. സമരം ഒത്തുതീർപ്പാക്കാൻ കേന്ദ്രസർക്കാർ നടത്തിയ ശ്രമങ്ങൾ എല്ലാം തന്നെ പരാജയപ്പെട്ടിരുന്നു. ആഭ്യന്തര മന്ത്രി അമിത് ഷാ ഉൾപ്പെടെ നേരിട്ടു ചർച്ചയ്ക്കെത്തിയിട്ടും വിവാദ നിയമങ്ങൾ പിൻവലിക്കാതെ പിന്നോട്ടില്ലെന്ന നിലപാടിൽ കർഷകർ ഉറച്ചുനിന്നു.

പത്തിലേറെ തവണ കേന്ദ്രകൃഷി മന്ത്രി നരേന്ദ്ര സിംഗ് തോമർ ഉൾപ്പെടെ മന്ത്രിമാരുടെ സംഘം നടത്തിയ ചർച്ചകളും തീരുമാനത്തിലെത്താതെ പരാജയപ്പെട്ടു. കാർഷിക നിയമങ്ങൾ പിൻവലിക്കുന്ന പ്രശ്നമേയില്ലെന്നാണ് കൃഷിമന്ത്രി കഴിഞ്ഞ ദിവസവും ആവർത്തിച്ചത്. അതേസമയം, നിയമം പിൻവലിക്കാതെ പിന്നോട്ടില്ലെന്ന് കർഷകരും ആവർത്തിച്ചു വ്യക്തമാക്കുന്നു.

സെബി മാത്യു