റായ്പുർ: ബിജെപി എംപിയും ഛത്തിസ്ഗഡ് മുൻ മന്ത്രിയുമായ രാംവിചാർ നേതമിന്റെ ക്രെഡിറ്റ് കാർഡ് വിവരങ്ങൾ ചോർത്തി 37,000 രൂപ കവർന്നു. 2020ൽ കാലാവധി തീർത്ത ക്രെഡിറ്റ് കാർഡ് പുതുക്കാമെന്നു വാഗ്ദാനം ചെയ്ത് അജ്ഞാതനായ ഒരാൾ കാർഡ് വിവരങ്ങൾ ചോദിച്ചിരുന്നതായി എംപി പറഞ്ഞു.
ഫെബ്രുവരി 24ന് 508.92 അമേരിക്കൻ ഡോളറിന്റെ(36,844 രൂപ) വിനിമയം നടത്തിയതുവഴി നികുതിയും പലിശയും ഉൾപ്പെടെ 45,688 രൂപ അടയ്ക്കണമെന്നാവശ്യപ്പെട്ട് ബാങ്ക് മാനേജർ രാംവിചാറിനെ വിളിച്ചപ്പോഴാണ് തട്ടിപ്പ് പുറത്തായത്. കാലാവധി അവസാനിച്ച കാർഡ് പുതുക്കിയിട്ടില്ലെന്നും നശിപ്പിച്ചുകളഞ്ഞതായും രാംവിചാർ പറഞ്ഞു.
ക്രെഡിറ്റ് കാർഡ് തട്ടിപ്പ്: ബിജെപി എംപിയുടെ പണം നഷ്ടപ്പെട്ടു
01:44 AM Jun 12, 2021 | Deepika.com