ന്യൂഡൽഹി: മുട്ടിൽ മരംമുറിക്കേസിൽ കേന്ദ്ര വനം-പരിസ്ഥിതി മന്ത്രാലയത്തിന്റെ ഇടപെടൽ ആവശ്യപ്പെട്ട് കേന്ദ്ര വിദേശകാര്യ സഹമന്ത്രി വി. മുരളീധരൻ കേന്ദ്ര വനം-പരിസ്ഥിതി മന്തി പ്രകാശ് ജാവഡേക്കറിന് കത്ത് നൽകി.
കോടികളുടെ അനധികൃത മരംമുറിക്കു പിന്നിൽ ഉന്നതതല ഗൂഢാലോചനയുണ്ടെന്ന് വി. മുരളീധരൻ കത്തിൽ ചൂണ്ടിക്കാട്ടി. പ്രതികളെ സംരക്ഷിക്കാൻ സർക്കാർ തലത്തിൽ നീക്കം നടക്കുന്നതായി സംശയിക്കുന്നു. കേന്ദ്ര വനം-പരിസ്ഥിതി മന്ത്രാലയത്തിന്റെ കീഴിൽ നടക്കുന്ന അന്വേഷണത്തിലെ വസ്തുതകൾ പുറത്തുകൊണ്ടുവരാനാകൂ എന്ന് കത്തിൽ പറയുന്നു. പ്രിൻസിപ്പൽ ചീഫ് കണ്‍സർവേറ്റർ ഓഫ് ഫോറസ്റ്റിനെയും കേരളത്തിലെ വനംവകുപ്പ് മേധാവിയെയും വിളിച്ചുവരുത്തണമെന്നും മുരളീധരൻ ആവശ്യപ്പെട്ടു.
കേന്ദ്ര ഇടപെടൽ ആവശ്യപ്പെട്ട് മന്ത്രി വി. മുരളീധരൻ കത്ത് നൽകി
01:38 AM Jun 11, 2021 | Deepika.com