റായ്പുർ: രാജസ്ഥാനിലെ ഹനുമാൻഗഢിൽ സ്വന്തം വീടിനു വെളിയിൽ സ്ഥാപിച്ച ബി.ആർ. അംബേദ്കറുടെ ഛായാചിത്രം നീക്കം ചെയ്യുന്നതു സംബന്ധിച്ച തർക്കം വീട്ടുടമയുടെ കൊലപാതകത്തിൽ കലാശിച്ചു. വിനോദ് ബംനിയ(22)ആണു കൊല്ലപ്പെട്ടത്.
പോസ്റ്റർ വലിച്ചുകീറി ആൾക്കൂട്ട ആക്രമണത്തിന് ആഹ്വാനം നല്കിയ നാലുപേരെ പോലീസ് പിടികൂടി. ഗുരുതര പരിക്കുകളോടെ മൂന്നുദിവസം ആശുപത്രിയിൽ കഴിഞ്ഞ വിനോദ് ഇന്നലെയാണു മരിച്ചത്. കേസിൽ രണ്ടുപേർ ഒളിവിലാണ്.
അംബേദ്കറുടെ പോസ്റ്റർ ഒട്ടിച്ച ദളിത് യുവാവിനെ കൊലപ്പെടുത്തി
01:38 AM Jun 11, 2021 | Deepika.com