പാറ്റ്ന: ബിഹാറിൽ കോവിഡ് ബാധിച്ചു മരിച്ച നിരവധിപ്പേരുടെ അഴുകിയനിലയുള്ള മൃതദേഹങ്ങൾ ഗംഗാനദിയിൽ ഒഴുകുന്ന നിലയിൽ കണ്ടെത്തിയത്. ബക്സറിലെ ചൗസ ബ്ലോക്കിലാണു മൃതദേഹങ്ങൾ കണ്ടെത്തി.
ഉത്തർപ്രദേശുമായി അതിർത്തി പങ്കിടുന്ന പ്രദേശമാണ് ഇവിടം. 15 മൃതദേഹങ്ങൾ കണ്ടെത്തിയെന്നും ഇവരിലാരും ബക്സർ ജില്ലക്കാരല്ലെന്നും ചൗസ ബിഡിഒ അശോക്കുമാർ പറഞ്ഞു. നൂറിലേറെ മൃതദേഹങ്ങൾ ഗംഗയിൽ ഒഴുകിയ നിലയിൽ കണ്ടെത്തിയെന്ന ചില വാർത്താ ചാനലുകളുടെ റിപ്പോർട്ട് ബിഡിഒ തള്ളി.
ഉത്തർപ്രദേശിൽ കോവിഡ് ബാധിച്ചു മരിച്ചവരുടെ മൃതദേഹങ്ങളാണ് ഗംഗയിൽ തള്ളിയതെന്നാണു നിഗമനം. മരിച്ചവരെല്ലാം കോവിഡ് രോഗികളാണോയെന്ന് ഉറപ്പിക്കാറായിട്ടില്ലെന്ന് ബിഡിഒ പറഞ്ഞു.
ലോക്ഡൗണിനെത്തുടർന്ന് മൃതസംസ്കാരത്തിനുള്ള വിറകിന്റെയും മറ്റു വസ്തുക്കളുടെയും അപര്യാപ്തമൂലം, മരണമടഞ്ഞവരുടെ മൃതദേഹങ്ങൾ നദിയിൽ ഒഴുക്കിയതാകാമെന്ന് നാട്ടുകാർ പറയുന്നു. എന്നാൽ, കോവിഡ് രോഗികളുടെ മൃതദേഹങ്ങൾ ബന്ധുക്കൾക്കു കൈമാറാറില്ലെന്നും കോവിഡ് മാനദണ്ഡ പ്രകാരം അധികൃതർ സംസ്കാരം നടത്തുകയാണു ചെയ്യുന്നതെന്നും വാദമുണ്ട്.
കോവിഡ് ബാധിച്ചു മരിച്ച നിരവധി പേരുടെ മൃതദേഹങ്ങൾ ഗംഗാനദിയിൽ
12:40 AM May 11, 2021 | Deepika.com