ന്യൂഡൽഹി: സുപ്രീംകോടതി നിർദേശപ്രകാരം എയിംസിൽ പ്രവേശിപ്പിച്ചിരുന്ന മലയാളി മാധ്യമ പ്രവർത്തകൻ സിദ്ദിഖ് കാപ്പനെ വീണ്ടും മഥുര ജയിലിലേക്കു മാറ്റി. ഭാര്യയെയോ അഭിഭാഷകനെയോ അറിയിക്കാതെയാണ് ഉത്തർപ്രദേശ് പോലീസിന്റെ നീക്കം. കോവിഡ് പരിശോധന നടത്തി നെഗറ്റീവായോ എന്ന് ഉറപ്പ് വരുത്താതെ സിദ്ദിഖിനെ രഹസ്യമായി നിർബന്ധപൂർവം ഡിസ്ചാർജ് ചെയ്യിക്കുകയായിരുന്നെന്ന് സിദ്ദിഖിന്റെ ഭാര്യ റെയ്ഹാനത്ത് ആരോപിച്ചു.
കോവിഡ് ബാധിച്ചതിനെ തുടർന്ന് സുപ്രീംകോടതി ഉത്തരവിന്റെ അടിസ്ഥാനത്തിൽ കഴിഞ്ഞയാഴ്ചയാണ് ഡൽഹിയിലെ എയിംസ് ആശുപത്രിയിൽ പ്രവേശിപ്പിച്ചത്.
സിദ്ദിഖ് കാപ്പനെ വീണ്ടും മഥുര ജയിലിലേക്കു മാറ്റി
01:48 AM May 08, 2021 | Deepika.com