ന്യൂഡൽഹി: മലയാളി ശാസ്ത്രജ്ഞൻ ഡോ. റെനോജ് ജെ. തയ്യിൽ (53) ഋഷികേശിലെ എയിംസ് ആശുപത്രിയിൽ കോവിഡ് ചികിത്സയിലിരിക്കെ മരിച്ചു. റൂർക്കിനാഷണൽ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ഹൈഡ്രോളജിയിലെ സീനിയർ സയന്റിസ്റ്റാണ്. ഇന്ത്യയുടെ അന്റാർട്ടിക്ക പര്യവേഷണസംഘത്തിൽ അംഗമായിരുന്നു.
റൂർക്കി ഹരിദ്വാർ റോഡിലെ എഐഎച്ച് കോളനിയിൽ താമസിച്ചുവന്ന റെജോയുടെ സംസ്കാരം കോവിഡ് പ്രോട്ടോക്കൾ പ്രകാരം ഇന്നു റൂർക്കിയിൽ നടത്തും. ഭാര്യ: ജിൻസ് നന്പിശേരിൽ (ആലക്കോട്) റൂർക്കി മോണ്ട്ഫോർട്ട് സ്കൂളിൽ അധ്യാപികയാണ്. മക്കൾ: ഷോണ്‍ (ബിടെക് എൻജിനിയർ), റയാണ് (റൂർക്കി മോണ്ട്ഫോർട്ട് സ്കൂൾ വിദ്യാർഥി).
പാലാ അന്തീനാടുനിന്നു കണ്ണൂർ ചെറുപുഴയിലേക്കു കുടിയേറി ത്താമസിച്ച തയ്യിൽ ജോണ്‍ (അപ്പച്ചൻ) - കുട്ടിയമ്മ ദന്പതികളുടെ ഇളയ മകനാണു ഡോ. റെനോജ്. കൂത്തുപറന്പ് നിർമലഗിരി കോളജിൽനിന്നു ഡിഗ്രിയും ആന്ധ്ര സർവകലാശാലയിൽ ബിദുദാനന്തര ബിരുദവും നേടി. ഡൽഹി ജെഎൻയുവിൽനിന്നാണ് ഡോക്ടറേറ്റ് നേടിയത്. ഹിമാലയത്തിലെ മഞ്ഞുപാളികളെക്കുറിച്ചും കേരളത്തിലെ പ്രളയത്തെക്കുറിച്ചുമുള്ള റെനോജിന്റെ ലേഖനങ്ങൾ ശ്രദ്ധേയമായിരുന്നു.
മലയാളി ശാസ്ത്രജ്ഞൻ ഋഷികേശിൽ മരിച്ചു
12:23 AM Apr 23, 2021 | Deepika.com