ലക്നോ: ഉന്നാവോ പീഡനക്കേസ് പ്രതിയും മുൻ എംഎൽഎയുമായ കുൽദീപ് സിംഗ് സെൻഗറിന്റെ ഭാര്യയെ ഉത്തർപ്രദേശ് പഞ്ചായത്ത് തെരഞ്ഞെടുപ്പിൽ മത്സരിപ്പിക്കാനുള്ള തീരുമാനത്തിൽനിന്നു ബിജെപി പിൻമാറി.
നേരത്തെ പ്രഖ്യാപിച്ച പട്ടികപ്രകാരം ഫത്തേപുർ ചൗരാസി ജില്ലാ പഞ്ചായത്തിലെ 22ാം വാർഡിൽനിന്ന് സംഗീത സെൻഗറിനെ മത്സരിപ്പിക്കാനാണു ബിജെപി നേതൃത്വം തീരുമാനിച്ചിരുന്നത്. എന്നാൽ വിവാദമായതോടെ തീരുമാനം റദ്ദാക്കുകയായിരുന്നു. സംഗീതയ്ക്കു പകരം പുതിയ മൂന്നു പേരുകൾ നിർദേശിക്കാൻ ജില്ലാ നേതൃത്വത്തോടു നിർദേശിച്ചിട്ടുണ്ടെന്നു ബിജെപി സംസ്ഥാന പ്രസിഡന്റ് സ്വതന്ത്ര ദേവ് സിംഗ് പറഞ്ഞു.
ഈ മാസം 26നാണ് ഉന്നാവോയിൽ തെരഞ്ഞെടുപ്പ് നടക്കുന്നത്. ഉന്നാവോയിൽ പ്രായപൂർത്തിയാകാത്ത പെണ്‍കുട്ടിയെ പീഡിപ്പിച്ച കേസിൽ ബിജെപി എംഎൽഎയായിരുന്ന കുൽദീപ് സെൻഗറിനെ ഡൽഹി കോടതി ജീവപര്യന്തം തടവിനു ശിക്ഷിച്ചിരുന്നു.
സെൻഗറിന്റെ ഭാര്യയെ മത്സരിപ്പിക്കേണ്ടെന്നു ബിജെപി തീരുമാനം
01:09 AM Apr 12, 2021 | Deepika.com